ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Dec 2015

തേനീച്ച കര്‍ഷകര്‍ക്ക് പരിശീലന പരിപാടി



X¦¨³ CSapfbpsS IrjnbnS¯nÂ

kwØm\ tlmÀ«n tImÀ¸nsâ B`napJy¯n IqScªn Irjn`hsâ klIcWt¯msS IqScªn ]mcojv lmfn 3 Znhk§fnse kuP\y tX\o¨ hfÀ¯Â ]cnioe\w \S¶p. hmÀUv sa¼À Genbm½ CSapf A²y£X hln¨ NS§n DÂLmS\w {Kma]©mb¯v {]knU­³dv tkmfn tPmk^v \nÀÆln¨p, ^m: tdmbn tX¡pwIm«nÂ, tPmkv IS¼\m«v,  Irjn Hm^okÀ Pnj ]n Pn ,cXojv Xt¨me¯v , ]n BÀ apcfo[c³, Sn IrjvW³, a¯¨³ ]pfnaq«n  F¶nhÀ kwkmcn¨p. ]cnioe\ ]cn]mSnbpsS `mKambn X¦¨³ CSapfbpsS IrjnbnS¯n {]mtbmKnI ]cnioe\w \ÂIn. ]²Xnbn ]cnioe\¯n\ptijw k_vknUntbmSpIqSn tX\o¨s¸«nIÄ, tXs\Sp¸v b{´w, amkvIv, kvtam¡À XpS§nb D]Ic§Ä hnXcWw sNbvXp. 

18 Dec 2015

വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു.

                     കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സബ്സിഡി നിരക്കില്‍ വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു. പദ്ധതി പ്രകാരം ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്ത്യ വിഹിതമായി ഒരു വാഴക്കന്നിന് 3.50 രൂപയാണ് 30.12.2015നുള്ളില്‍ ക്യഷിഭവനില്‍ അടക്കേണ്ടത്. കുറഞ്ഞത് 25 വാഴക്കന്നു മുതല്‍ 200 വാഴക്കന്നുകള്‍ വരെ ഒരാള്‍ക്ക് അനുവദിക്കുന്നതാണ്.

12 Dec 2015

മട്ടുപ്പാവില്‍ തോട്ടമൊരുക്കി ഒരു കുടുംബം

                
               രണ്ടരയേക്കര്‍ ക്യഷിസ്ഥലമുണ്ട് കൂടരഞ്ഞി പഞ്ഞിപ്പാറയില്‍ സെബാസ്റ്റ്യന് . തെങ്ങും ജാതിയും കമുകും റബറും മറ്റ് ഫലവ്യക്ഷങ്ങളുമൊക്കെച്ചേര്‍ന്ന ക്യഷിയിടം. ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിനുള്ളിലൂടെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍ വഴിയുടെ രണ്ടു വശത്തുമുള്ള ക്യഷികള്‍ മാത്രമല്ല വിസ്മയിപ്പിക്കുന്നത് മട്ടുപ്പാവിലെ ക്യഷികള്‍ കൂടിയാണ്.

2 Dec 2015

ചെരിഞ്ഞ മട്ടുപ്പാവിലും പച്ചക്കറിക്ക്യഷിയുമായി ബാബു

                                 
                              വീടിനു മുകളിലെ  വിശാലമായ സ്ഥലം വെറുതെ കിടക്കുന്നത് പതിവാണ്. അടുത്ത കാലത്തായി നഗരങ്ങളിലുള്ളവര്‍ പച്ചക്കറികളും വാഴപോലെയുള്ള വിളകളും എന്തിന് മരങ്ങള്‍ പോലും ടെറസ്സിനു മുകളില്‍ വളര്‍ത്തുകയും ക്യഷി ചെയ്യുകയും ചെയ്ത് തുടങ്ങി. കൂടരഞ്ഞി കാരാട്ട്പാറയില്‍ പേണ്ടാനത്ത് ബാബുവിന്റെ മട്ടുപ്പാവ്  വെറുതെ കിടക്കുന്നില്ല. അവിടം നിറയെ പച്ചക്കറികളും ഒപ്പം ഇഞ്ചിയും ക്യഷി ചെയ്ത്  മറുനാടന്‍ വിഷപ്പച്ചക്കറികളെ അകറ്റി വീട്ടിലേക്കാവശ്യമായ ആരോഗ്യദായകമായ  പച്ചക്കറികള്‍ സ്വന്തം ഉല്‍പ്പാദിപ്പിച്ച് മട്ടുപ്പാവ് ക്യഷിത്തോട്ടമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഇവിടെ ചെരിഞ്ഞ ടെറസ്സും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് ഉപയുക്തമാക്കാമെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്ക് മട്ടുപ്പാവ് ക്യഷി അത്ര പരിചിതമല്ല. ആവശ്യമായ ക്യഷിസ്ഥലം വീടിനു ചുറ്റും ലഭ്യമാണെന്നതു തന്നെ കാരണം. എന്നാല്‍ വീടിനു ചുറ്റും വെയില്‍ കിട്ടുന്ന സ്ഥലം കുറവായതാണ് മട്ടുപ്പാവ് ക്യഷിക്ക് ഈ നാട്ടിന്‍പുറത്ത്കാരനെ പ്രേരിപ്പിച്ചത്. മട്ടുപ്പാവില്‍ ക്യഷി ചെയ്യുമ്പോള്‍ ചില ഗുണങ്ങളൊക്കെയുണ്ട്. കീട ശല്യം കുറയുമെന്നതു തന്നെ പ്രധാന ഗുണമാണ് ഒപ്പം ഇടതടവില്ലാതെ വെയില്‍ ലഭിക്കുന്നതിലൂടെ മികച്ച വിളവും. 

24 Nov 2015

മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സും ബോറാക്സ് വിതരണവും

                 ക്യഷിവകുപ്പ് സൂക്ഷ്മമൂലക വിതരണ പദ്ധതി പ്രകാരം ബോറാക്സ് വിതരണത്തിന്റെ ഉദ്ഘാടനം ബഹു ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ് നിര്‍വഹിച്ചു. പൂവാറന്‍തോട് ജി എല്‍ പി സ്കൂളില്‍ വെച്ച് നടന്ന ചടങ്ങില്‍ മൂന്നാം വാര്‍ഡ് മെമ്പര്‍ സണ്ണി പെരികിലംതറപ്പില്‍ അധ്യക്ഷത വഹിച്ചു. മെമ്പര്‍മാരായ ഏലിയാമ്മ ഇടമുളയില്‍, ജോസ് പള്ളിക്കുന്നേല്‍, ഗ്രേസി കീലത്ത് എന്നിവര്‍ ആശംസയര്‍പ്പിച്ചു കൂടരഞ്ഞി ക്യഷി ഓഫീസര്‍ ജിഷ പി ജി സ്വാഗതവും ക്യഷി അസ്സിസ്റ്റന്റ് ഹരികുമാര്‍ നന്ദിയും രേഖപ്പെടുത്തി തുടര്‍ന്ന് നടന്ന മണ്ണ് പരിശോധന ബോധവല്‍ക്കരണ ക്ലാസ്സ് തിരുവമ്പാടി ക്യഷി ഓഫീസര്‍ പി പ്രകാശ് നയിച്ചു.

5 Nov 2015

കൗതുകമായി പുല്‍ച്ചൂല്‍ നിര്‍മ്മാണവും പുല്‍ക്ക്യഷിയും

        
 
                      വീടുകളില്‍ കയറി വില്‍ക്കുന്ന നാടന്‍ വില്‍പ്പനക്കാരുടെ കൈകളിലും ഇപ്പോള്‍ കടകളിലും സുലഭമായി കാണുന്ന പുല്‍ച്ചൂല്‍ നമുക്കേവര്‍ക്കും സുപരിചിതമാണ്. വീടുകളിലെല്ലാം മാര്‍ബിളും ഗ്രാനൈറ്റും ടൈല്‍സും വിരിച്ചു തുടങ്ങിയപ്പോള്‍ അവിടങ്ങളിലെല്ലാം  ഇത്തരം ചൂലുകള്‍ ആവശ്യമായി വരികയും അവ വാങ്ങി ഉപയോഗിക്കാനും തുടങ്ങി. ചിലപ്പോഴൊക്കെ ഉപയോഗിക്കുമ്പോള്‍ അതില്‍ നിന്നു വീഴുന്ന അരികള്‍ ബുദ്ധിമുട്ടുണ്ടാക്കാറുണ്ട് അങ്ങനെയുള്ളപ്പോള്‍ ഇതു കുറച്ചു കൂടെ നന്നായി ഉണ്ടാക്കിക്കൂടെ എന്ന് ചിന്തിക്കാറുണ്ടെങ്കിലും ഇവയെങ്ങനെ നിര്‍മ്മിക്കുന്നു എന്ന കാര്യം ആരും ചിന്തിക്കുന്നുമില്ല അന്വേഷിക്കുന്നുമില്ല. പുല്‍ച്ചൂല്‍ നിര്‍മ്മാണത്തിനുള്ള പരിശീലനങ്ങളെക്കുറിച്ച് പത്രങ്ങളില്‍ വായിച്ചറിവുണ്ടെങ്കിലും കൂടരഞ്ഞി പോലെയുള്ള മലയോര മേഖലയില്‍ പരിചിതമല്ല ഇങ്ങനെയുള്ള ചൂലുകളുടെ നിര്‍മ്മാണവും പുല്‍ക്ക്യഷിയും (Thysanolaena maxima).  കൂടരഞ്ഞി ആലുങ്കല്‍ ജോയിഎന്ന കര്‍ഷകന്‍ തന്റെ ക്യഷിയിടത്തില്‍  വീടിനു ചുറ്റുമായി നട്ടു പിടിപ്പിച്ചുണ്ട് ചൂല്‍ നിര്‍മ്മാണത്തിനുള്ള ഇത്തരം പുല്ലുകള്‍. ചെറുപുഴയിലെ ബന്ധു വീട്ടില്‍ നിന്നും മൂന്നു വര്‍ഷം മുന്‍പ് കൗതുകത്തിന് കൊണ്ടുവന്നതാണ് ഈ പുല്ലിന്റെ കമ്പുകള്‍. ആകെ എട്ട്  കമ്പുകള്‍ നട്ടു പിടിപ്പിച്ചു.  അവ ഇന്ന് വളര്‍ന്ന് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുകയാണ് വീടിനു ചുറ്റും. ഈ പുല്ലുപയോഗിച്ച് നിര്‍മ്മിച്ച ചൂലുകളാണ് ഇപ്പോള്‍ വീട്ടില്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നത്.  ആവശ്യത്തില്‍ കൂടുതല്‍ കതിരുകള്‍ (പുല്‍ച്ചെണ്ട്‌) ലഭിക്കുന്നതിനാല്‍ കൂടുതല്‍ ചൂല്‍ നിര്‍മ്മിച്ച് അവ വീട്ടില്‍ വരുന്നവര്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കുന്നു.

31 Oct 2015

തെങ്ങിലും ഒരു കൈ നോക്കും ജോസേട്ടന്‍

                  തെങ്ങില്‍ നിന്നും തേങ്ങ ഉണങ്ങി വിണാലും തേങ്ങയിടിലുകാരന്‍ എത്തിയിട്ടുണ്ടാവില്ല ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയൊക്കെ വെറുതെ. പല സ്ഥലങ്ങളിലും തെങ്ങില്‍ കയറാന്‍ ആളെ കിട്ടാത്ത അവസ്ഥ. ഇവിടെ കൂടരഞ്ഞിയില്‍ വീട്ടിപ്പാ ജോസ് മംഗലത്തില്‍  എന്ന കര്‍ഷകന്‍ അതില്‍ നിന്നുമൊക്കെ വ്യത്യസ്ഥനാവുകയാണ്. താമസിക്കുന്ന സ്ഥലത്തുള്ള തന്റെ നാല്‍പ്പത്തിയാറു സെന്റ്റിലെ മുഴുവന്‍ തെങ്ങിലും അദ്ദേഹം തന്നെ തെങ്ങു കയറ്റ യന്ത്രം ഉപയോഗിച്ച് കയറി തേങ്ങയിടുന്നു. തനിയെ പഠിച്ചതാണ് തെങ്ങു കയറ്റം. പ്രത്യേകിച്ച് ഗുരുവൊന്നുമില്ല. ഒരിക്കല്‍ തെങ്ങു കയറ്റ യന്ത്രമൊക്കെ വാങ്ങി തെങ്ങില്‍ കയറാന്‍ തുടങ്ങി ഇടയ്ക്ക് വെച്ച് അങ്ങോട്ടുമിങ്ങോട്ടും നീങ്ങാന്‍ കഴിയാതെ കുടുങ്ങിപ്പോയി.

21 Oct 2015

പത്തു സെന്റിലെ ക്ഷീര കര്‍ഷകന്‍

 
         കൂടരഞ്ഞി പനക്കച്ചാലില്‍ കോവിലങ്ങല്‍ മുകേഷിന് റബര്‍ ടാപ്പിംങ്ങായിരുന്നു ജോലി  കൂടെ വാഴക്ക്യഷിയുമൊക്കെ ചെയ്ത് ജീവിതം തള്ളി നീക്കുന്ന സമയത്താണ്  ഒരു പശുവിനെ വാങ്ങി വളര്‍ത്തിത്തുടങ്ങിയത്. ഇപ്പോള്‍ നാലു കൊല്ലമായി ഒരു പശുവിന്റെ സ്ഥാനത്ത് ഒമ്പത് പശുക്കളുടെ ഉടമയാണ് മുകേഷ്. മാത്രമല്ല കൂടരഞ്ഞി ക്ഷീരോദ്പാദക സഹകരണ സംഘത്തില്‍ ഏറ്റവും കൂടുതല്‍ പാലളക്കുന്ന ക്ഷീരകര്‍ഷകനും. കണ്ണടച്ചു തുറന്നപ്പോള്‍ ഉണ്ടായ സൌഭാഗ്യമല്ല ഈ പശുക്കള്‍, മുകേഷിന്റെ കുടുംബത്തിന്റെ കഠിനാധ്വാനത്തിന്റെ ബാക്കി പത്രമാണ്.

15 Oct 2015

ചെറുതേനീച്ചയോട് ചങ്ങാത്തം കൂടാന്‍ ആഗസ്തിച്ചേട്ടന്‍

                 എഴുപത്തി മൂന്നു വയസ്സിലെത്തി നില്‍ക്കുന്ന കൂടരഞ്ഞി കൂമ്പാറ പുതിയാമഠത്തില്‍ ആഗസ്തിച്ചേട്ടന്‍  ചെറുതേനീച്ചക്ക്യഷിയെക്കുറിച്ചു പറയുമ്പോള്‍  പ്രായത്തിന്റെ അവശതകളില്ലാത്ത യുവാവാണ്. അത്രയധികമാണ് ഈ ക്യഷിയോടുള്ള അദ്ദേഹത്തിന്റെ താല്‍പ്പര്യമെന്ന് അദ്ദേഹത്തിനൊപ്പം ക്യഷിയിടം സന്ദര്‍ശിക്കുന്നതില്‍ നിന്ന് മനസ്സിലാക്കാം. ചെറുതേനീച്ചയുടെ പതിനഞ്ച് കോളനികള്‍ മാത്രമാണ് ഇവിടെ നിലവിലുള്ളത്.

11 Oct 2015

കാട് വെട്ട് യന്ത്രവും റോക്കര്‍ സ്പ്രെയറും വിതരണം ചെയ്യുന്നു

                        കാര്‍ഷിക രംഗത്ത് യന്ത്രവല്‍ക്കരണം നടന്നു കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കര്‍ഷകനെ സഹായിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന കാട് വെട്ട് യന്ത്രത്തിനും റോക്കര്‍ സ്പ്രെയറിനും സബ്സിഡി നല്‍കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരമാണ് സബ്സിഡി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ച ഗുണഭോക്ത്യ ലിസ്റ്റിലുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. പദ്ധതി പ്രകാരം കാട് വെട്ട് യന്ത്രത്തിന് 50 ശതമാനം സബ്സീഡിയും. മാക്സിമം സബ്സിഡി 5000 രൂപയുമായിരിക്കും. റോക്കര്‍ സ്പ്രെയറിന് 50% സബ്സീഡിയും മാക്സിമം സബ്സിഡി 2500 രൂപയുമായിരിക്കും. 28 പേര്‍ക്ക് വീതമാണ് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുക. ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

9 Oct 2015

കാര്‍ഷിക സംസ്കാരത്തിന്റെ തിരിച്ചുപോക്കിലേക്ക് മാത്യക തീര്‍ക്കാന്‍ കൂടരഞ്ഞിയിലെ സ്കൂളുകള്‍

                                        
കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യന്‍ എല്‍ പി സ്കൂള്‍ ചേന വിളവെടുപ്പില്‍ നിന്ന്
                                       കുടിയേറ്റ മേഖലയായ കൂടരഞ്ഞി ഒരു കാര്‍ഷിക മേഖലയാണ് എങ്കില്‍ക്കൂടിയും നെല്‍ക്ക്യഷി പോലെയുള്ള ചില ക്യഷികള്‍ ഈ മണ്ണില്‍ നിന്നും വേരോടെ പിഴുതു പോയിരിക്കുന്നു അതോടൊപ്പം പുതിയ തലമുറയ്ക്കും അത്തരം ക്യഷികളെക്കുറിച്ചുള്ള കേട്ടു കേള്‍വികള്‍ മാത്രം. കൂടരഞ്ഞിഗ്രാമപഞ്ചായത്തിലെ സ്കൂളുകള്‍ ക്യഷിഭവന്റെ സഹായത്തോടെ ആ ദൌത്യം ഏറ്റെടുത്തിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെ ക്യഷിരീതികള്‍ പരിചയപ്പെടുത്തുന്നതിലൂടെ. കാര്‍ഷിക സംസ്കാരത്തിന്റെ ഒരു തിരിച്ചു പോക്കിലേക്ക് മാത്യക തീര്‍ക്കുകയാണിവിടെ.

6 Oct 2015

തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് വിതരണം ചെയ്യുന്നു

               കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി 2015-16 പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന തെങ്ങിന് ജൈവ വളം കവുങ്ങിന് തുരിശ് എന്നിവ വിതരണം ചെയ്യുന്നു. ഗ്രാമസഭകള്‍ മുഖേന സ്വീകരിച്ച അപേക്ഷകള്‍ പ്രകാരമുള്ള  ഗുണഭോക്ത്യ ലിസ്റ്റ് ക്യഷിഭവനില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് ലിസ്റ്റിലുള്ളവര്‍ വളത്തിനും തുരിശിനുമായി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

5 Oct 2015

കൂടരഞ്ഞിയില്‍ എലി നശീകരണ പരിപാടി

                             ക്യഷിവകുപ്പ് വിള ആരോഗ്യ പരിപാലന പദ്ധതി പ്രകാരം എലി നശീകരണത്തിനായി എലിവിഷ പാക്കറ്റുകള്‍ സൌജന്യമായി വിതരണം ചെയ്യുന്നു. എലിവിഷ പാക്കറ്റുകള്‍ക്കായി കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്. കേരള വെയര്‍ ഹൌസിങ് കോര്‍പ്പറേഷന്‍ മുഖേന അനുവദിച്ചിട്ടുള്ള രണ്ടായിരത്തി ഒരുന്നൂറ് എലിവിഷപ്പാക്കറ്റുകളാണ് കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന വിതരണം ചെയ്യുന്നത്.

24 Sept 2015

കൂടരഞ്ഞിയില്‍ വിഷരഹിത പച്ചക്കറിക്കായി പച്ചക്കറിത്തൈകളുടെ വിതരണം

               
                          എല്ലാ വീടുകളിലും വിഷരഹിതമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കേണ്ടത് ഇന്നിന്റെ ആവശ്യമാണ് പ്രത്യേകിച്ചും പച്ചക്കറികളിലെ വിഷങ്ങള്‍ ഒരു തലമുറയെത്തന്നെ രോഗങ്ങളിലൂടെ കീഴ്പ്പെടുത്തും എന്ന തിരിച്ചറിവ് നേടിയ സാഹചര്യത്തില്‍. ഗവണ്‍മെന്റും മറ്റു സംഘടനകളും മുന്നിട്ടിറങ്ങുകയാണ് എല്ലാ വീടുകളിലും പച്ചക്കറിക്ക്യഷികള്‍ ആരംഭിക്കാന്‍. വിത്തും തൈകളും സൌജന്യമായും അല്ലാതെയും നല്‍കിക്കൊണ്ട്. വലിയ തോട്ടങ്ങള്‍ സ്യഷ്ടിക്കുക എന്നതിലുപരി എല്ലാ വീട്ടുകളിലും ആവശ്യമായ പച്ചക്കറികള്‍ ഉല്‍പ്പാദിപ്പിക്കാന്‍ അടുക്കളത്തോട്ടങ്ങള്‍ ആണ് ഇന്നിന്റെ ആവശ്യം. കൂടരഞ്ഞിഗ്രാമ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ഈ ലക്ഷ്യം സാക്ഷാത്കരിക്കാന്‍ കൂടരഞ്ഞി ക്യഷിഭവന്‍  മുഖേന തൈകള്‍ വിതരണം ചെയ്യുകയാണ്.  അന്‍പതിനായിരം രൂപയുടെ തൈകളാണ് പദ്ധതി പ്രകാരം കൂടരഞ്ഞിയിലെ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നത്  

21 Sept 2015

'കൂണ്‍' വിളവെടുപ്പിന്റെ സന്തോഷത്തില്‍ രണ്ടു വനിതകള്‍

                  'മാത്യകയാക്കാം ഇവരുടെ ക്യഷിയെ'. 'അഭിനന്ദിക്കാം പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ഇവര്‍ കാട്ടുന്ന ആത്മാര്‍ഥതയെ'.  ഒരു പ്രായമായാല്‍ മക്കള്‍ക്കും മരുമക്കള്‍ക്കും  എല്ലാ കാര്യങ്ങളും വിട്ടു കൊടുത്ത് ചെറുമക്കളെ നോക്കലാണ് മിക്ക വീട്ടിലും മാതാപിതാക്കളുടെ ജോലി. അയല്‍ക്കാരായ  പെരുമ്പൂള കോട്ടൂര്‍ ചിന്നമ്മയും കളപ്പുരക്കല്‍ തെരേസും വെറുതെയിരുന്നില്ല കൂണ്‍ ക്യഷിയില്‍ ഒരു പരിശീലനം നടക്കുന്നുണ്ടന്നറിഞ്ഞപ്പോള്‍ അയല്‍ക്കാരായ മറ്റു മൂന്നു പേരോടൊപ്പം തിരുവമ്പാടിയില്‍ പരിശീലനത്തിനു പോയി.  വീട്ടിലേക്കാവശ്യമുള്ള കൂണുകള്‍ ക്യഷി ചെയ്യുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ഇവര്‍ പരിശീലനത്തില്‍ പങ്കെടുത്തത്. പരിശീലനം കഴിഞ്ഞ് മറ്റു മൂന്നു പേര്‍ക്ക് പഠിച്ചത് പ്രാവര്‍ത്തികമാക്കാന്‍ പല കാരണങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല. എന്നാല്‍ ചിന്നമ്മയും തെരേസും  രുചികരവും പോഷസമ്പുഷ്ടവുമായ കൂണുകള്‍ ക്യഷി ചെയ്യാന്‍  ആരംഭിച്ചു.

14 Sept 2015

അഗ്രോ സര്‍വ്വീസ് സെന്റര്‍ വിത്ത് - തൈ ഉല്‍പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക്

                                            
               
                     തിരുവമ്പാടി അഗ്രോ സര്‍വ്വീസ് സെന്ററിന്റെ കൂടരഞ്ഞിയിലുള്ള വിത്ത്- തൈ ഉല്‍പാദന കേന്ദ്രത്തില്‍ പച്ചക്കറിത്തൈകള്‍ വില്‍പ്പനയ്ക്ക് തയാറായി. പച്ചക്കറിത്തൈ ഉല്‍പ്പാദനത്തില്‍ വിദദ്ധ പരിശീലനം നേടിയ കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍  എന്ന കര്‍ഷകന്റെ പോളിഹൌസിലാണ് തൈകള്‍ വില്‍പ്പനയ്ക്ക് തയ്യാറായി വരുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ ക്യഷിഭവനുകളിലേയ്ക്ക് തൈകള്‍ നല്‍കിയിരുന്നത് ഈ ഉല്‍പ്പാദന കേന്ദ്രത്തില്‍ നിന്നായിരുന്നു. പോട്രേകളില്‍ തയ്യാറാക്കപ്പെടുന്ന ഈ തൈകള്‍ ഹൈബ്രിഡ് ഇനത്തില്‍ പ്പെട്ടവയാണ്. അങ്കുരണ ശേഷി ഉറപ്പു വരുത്തുന്നതിനും ഗുണം ​ഉറപ്പു വരുത്തുന്നതിനുമാണ് ഇങ്ങനെയുള്ള വിത്തുകള്‍ ഉപയോഗിക്കുന്നത്. മികച്ച ഗുണമേന്‍മയില്‍ ഉല്പ്പാദിക്കപ്പെടുന്ന ഈ തൈകളുടെ വില ഒരു തൈക്ക്  2.50 രൂപ മുതല്‍ മൂന്നു രൂപ വരെ, പപ്പായ കവറിലുള്ളത് 20 രൂപ.

9 Sept 2015

ക്യഷി കുടുംബകാര്യമായി മണിമലത്തറപ്പില്‍ കുടുംബം

                   
രാജേഷ് നാരായക്കൊടിയുമായി
                            കൂടരഞ്ഞി കുളിരാമുട്ടിയില്‍ മണിമലത്തറപ്പില്‍ സിറിയക്കിന്റെ വീട്ടില്‍ ക്യഷി കുടുംബകാര്യമാണ്. ഇവിടെ സംസാര വിഷയം എല്ലാം  ക്യഷികാര്യങ്ങളാണ്. ക്യഷിയെ അത്രയധികം ആശ്ളേഷിക്കുന്ന കുടുംബം. പരമ്പരാഗതമായി കൈവന്ന ക്യഷിപാരമ്പര്യം ഇന്നും തുടര്‍ന്നു കൊണ്ടു പോകുന്നതില്‍ ഈ കുടുംബത്തിന് യാതൊരു മടിയുമില്ല. കര്‍ഷകനായ പിതാവ് കുര്യാച്ചന്‍ മണിമലത്തറപ്പില്‍  കാണിച്ചു തന്ന വഴിയെ സിറിയക് നടന്നു അതേ പോലെ ഇവിടെ ഇദ്ദേഹത്തിന്റെ കുടുംബത്തില്‍ മൂന്നുമക്കളും  ഇദ്ദേഹത്തേപ്പോലെ ക്യഷിയില്‍ സജീവമാണ്.

1 Sept 2015

ടെറസ്സിലെ മഴമറക്ക്യഷി

                         കൂടരഞ്ഞി പനക്കച്ചാലില്‍ വാലുമണ്ണേല്‍ മനോജ് മഴമറയെക്കുറിച്ചറിഞ്ഞത് ക്യഷി വകുപ്പ് പദ്ധതികളില്‍ നിന്നുമാണ്. അങ്ങനെ തന്റെ വീടിനു മുകള്‍ ഭാഗത്ത്  ഒരു മഴമറ നിര്‍മ്മിച്ചാലോ എന്ന ആലോചനയിലായി. പിന്നീട് ക്യഷിഭവനുമായി ബന്ധപ്പെടുകയും ഇതു നിര്‍മ്മിക്കുന്ന സാങ്കേതിക വശങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. തുടര്‍ന്ന് ത്യശ്ശൂര് നിന്ന് യു വി ഷീറ്റ് വരുത്തുകയും ആവശ്യത്തിനുള്ള ജി ഐ പൈപ്പുകള്‍ വാങ്ങി കൂടരഞ്ഞിയില്‍ത്തന്നെയുള്ള വെല്‍ഡറെ ഉപയോഗിച്ച് നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. മുന്നൊരുക്കമെന്ന നിലയില്‍ ടെറസ്സിന് വാട്ടര്‍ പ്രൂഫിംഗ് നടത്തി.  ടെറസ്സിന്റെ ഒരു ഭാഗം ചെരിഞ്ഞ പ്രതലമായിരുന്നിട്ടു കൂടി മെയ് മാസത്തില്‍ പണിതുടങ്ങി പെട്ടെന്ന് തന്നെ പൂര്‍ത്തീകരിച്ചു. കൂടെ ടെറസ്സിലേക്ക് കയറാന്‍ ജി ഐ പൈപ്പ് ഉപയോഗിച്ച് രണ്ടു കോണികളും.

21 Aug 2015

പച്ചക്കറിവിത്തുകള്‍ സൌജന്യ വിതരണത്തിന്.

                          ആര്‍. കെ. വി. വൈ. പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നു. പദ്ധതിപ്രകാരം സൌജന്യമായാണ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യുന്നത്. താല്‍പര്യമുള്ള കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

19 Aug 2015

'കേര' വെളിച്ചെണ്ണ വില്‍പ്പനയ്ക്ക്

      
          കൂടരഞ്ഞി ക്യഷിഭവനില്‍ 'കേര' വെളിച്ചെണ്ണ വില്‍പ്പനയ്ക്കെത്തി. ഒരു ലിറ്റര്‍ പായ്ക്കിന് വില 145 രൂപ മാത്രം . വെളിച്ചെണ്ണയോടൊപ്പം ഓണം സമ്മാനക്കൂപ്പണ്‍ ലഭ്യമാണ്. കൂടാതെ 'കേര' കോക്കനട്ട് പൌഡര്‍, 'കേര' ഡെസികേറ്റഡ് കോക്കനട്ട്, 'കേരജം' ഹെയര്‍ ഓയില്‍ എന്നിവ ക്യഷിഭവനില്‍ ലഭ്യമാണ്.

17 Aug 2015

ചിങ്ങപ്പുലരിയില്‍ കര്‍ഷകദിനം ആചരിച്ചു


          
         കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് സുവര്‍ണ്ണ ജൂബിലി ഹാളില്‍ വെച്ച് ര്‍ഷകദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യന്‍ ഇലവുങ്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങ് സി. മോയിന്‍കുട്ടി എം. ല്‍. . ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരായി തെരെഞ്ഞെടുക്കപ്പെട്ട മാധവി കണയംകോട്ടുചാലില്‍, അബ്രാഹം വാലുമണ്ണേല്‍, മത്തായി പനിച്ചിയില്‍, മാത്യു പ്‌ളാക്കാട്ട്, ജോസ് എടപ്പാട്ട്, സണ്ണി കിഴക്കരക്കാട്ട് മികച്ച കൃഷി അസിസ്റ്റന്റിനുള്ള പുരസ്‌കാരം നേടിയ മിഷേല്‍ ജോര്‍ജ്‌ എന്നിവരെ ആദരിക്കുകയും ഉപഹാര സമര്‍പ്പണം നടത്തുകയും ചെയ്തുകൃഷി ഓഫീസര്‍ ജിഷ പി. ജി. സ്വാഗതം ആശംസിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി

16 Aug 2015

കൂടരഞ്ഞിയില്‍ കര്‍ഷകദിനത്തില്‍ ആദരിക്കപ്പെടുന്ന കര്‍ഷകര്‍

              ക്യഷിയെ ഉപജീവനമാക്കിയ കര്‍ഷകരാണ് ഈ കര്‍ഷകദിനത്തില്‍ കൂടരഞ്ഞിയില്‍ ആദരിക്കപ്പെടുന്നത്. ക്യഷിയെ സ്നേഹിക്കുന്ന ഇങ്ങനെയുള്ള കര്‍ഷകരെ ആദരിക്കേണ്ടത് നമ്മുടെ കടമയാണ്. ആ കടമ ഈ ചിങ്ങം ഒന്നിന് കര്‍ഷകദിനത്തില്‍ നിര്‍വ്വഹിക്കുന്നു. 
             കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് കര്‍ഷകദിനത്തില്‍  ആദരിക്കുന്ന കര്‍ഷകര്‍
വി. ജെ. അബ്രഹാം
     വാലുമണ്ണേല്‍ 
     കൂടരഞ്ഞി 
   (മികച്ച കര്‍ഷകന്‍)
             രാഷ്ട്രീയ പ്രവര്‍ത്തങ്ങള്‍ക്കിടയിലും ക്യഷിയെ സ്നേഹിച്ച് ക്യഷിക്കാരനായി. കൂടരഞ്ഞി പനക്കച്ചാല്‍കുന്നില്‍ തന്റെ ക്യഷിയിടത്തിലേക്കിറങ്ങി പൂര്‍ണ്ണസമയ കര്‍ഷകനായ ജോസേട്ടനെന്നു വിളിക്കുന്ന വി ജെ അബ്രാഹം. തെങ്ങും കമുകും ജാതിയും കുരുമുളകും കാപ്പിയും റബറും വിളഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. ഇടവിളയായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞള്‍, ചെറുകിഴങ്ങുകള്‍, പച്ചക്കറിക്ക്യഷി കൂടാതെ ടെറസ്സിനു മുകളില്‍ യു വി ഷീറ്റ് ഉപയോഗിച്ചുള്ള മഴമറക്ക്യഷി കൂടെ തുള്ളിനന രീതിയും. വളര്‍ത്തുമ്യഗ സമ്പത്തായി നാലു പശുക്കള്‍, നാല്‍പ്പത് വാത്തകള്‍, ടര്‍ക്കിക്കോഴികള്‍, മീന്‍ വളര്‍ത്തല്‍  ഇവയെല്ലാം ഇദ്ദേഹത്തിന്റെ ക്യഷിയിടത്തെ വ്യത്യസ്തമാക്കുന്നു.

13 Aug 2015

കര്‍ഷകദിനം ആചരിക്കുന്നു

                                                        2015 ആഗസ്റ്റ് 17 (ചിങ്ങം 1) കര്‍ഷകദിനം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിന്റെയും ക്യഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ സമുചിതമായി ആചരിക്കുന്നു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് തിങ്കളാഴ്ച രാവിലെ 10.30ന് നടത്തപ്പെടുന്ന പരിപാടിയുടെ ഉദ്ഘാടനം ബഹു. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ. സെബാസ്റ്റ്യന്‍ ഇലവുങ്കലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ബഹുമാനപ്പെട്ട തിരുവമ്പാടി നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. മോയിന്‍കുട്ടി നിര്‍വഹിക്കുന്നതാണ്. ഇതോടനുബന്ധിച്ച് പഞ്ചായത്തിലെ മികച്ച കര്‍ഷകരെ ആദരിക്കുന്നതാണ്. തെരെഞ്ഞെടുത്ത കര്‍ഷകര്‍ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നതാണ്. പ്രസ്തുത ചടങ്ങില്‍ പങ്കെടുക്കുന്നതിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ കര്‍ഷകരോടും അഭ്യര്‍ത്ഥിക്കുന്നു.

6 Aug 2015

കേരഫെഡ് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്ക്ക്

                  കൂടരഞ്ഞിക്യഷിഭവനില്‍ കേരഫെഡ് ഉല്‍പ്പന്നങ്ങളായ കോക്കനട്ട് മില്‍ക് പൌഡര്‍, ഡെസികേറ്റഡ് കോക്കനട്ട്, ഹെയര്‍ ഓയില്‍ എന്നിവ വില്‍പ്പനയ്ക്കെത്തി. ക്യഷിഭവന്‍ പ്രവ്യത്തി സമയങ്ങളില്‍ ഉല്‍പ്പന്നങ്ങള്‍ ലഭ്യമായിരിക്കും.

പച്ചക്കറി വിത്തുകള്‍ വില്‍പ്പനക്കെത്തി

                   
                കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചക്കറി വിത്തുകള്‍ വില്‍പ്പനക്കെത്തി. വെണ്ട (സല്‍ക്കീര്‍ത്തി), വള്ളിപ്പയര്‍ (ലോല), പയര്‍ (കനകമണി), ചീര ചുവപ്പ് (അരുണ്‍ ), മത്തന്‍ (അമ്പിളി), ചുരങ്ങ (അര്‍ക്കബാഹര്‍) എന്നീ ഇനങ്ങളാണ് വില്‍പ്പനക്കെത്തിയിരിക്കുന്നത്. ആറുതരം വിത്തുകളടങ്ങിയ ഈ വിത്ത് കിറ്റിന്റെ വില അറുപത് രൂപ. ക്യഷിഭവന്‍ പ്രവ്യത്തി സമയങ്ങളില്‍ വിത്ത് കിറ്റുകള്‍ ലഭ്യമായിരിക്കും.

3 Aug 2015

കുരുമുളക് തൈകള്‍ വിതരണത്തിനെത്തി

                
         കൂടരഞ്ഞി ക്യഷിഭവനില്‍ പന്നിയൂര്‍, കരിമുണ്ട ഇനത്തിലുള്ള തൈകള്‍ സൌജന്യവിതരണത്തിനെത്തി. കുറഞ്ഞത് 50 സെന്റില്‍ കുറയാതെ ക്യഷിസ്ഥലമുള്ള കര്‍ഷകര്‍ക്കാണ് തൈ ലഭിക്കുന്നതിന്. അര്‍ഹതയുണ്ടായിരിക്കൂ. കുരുമുളക് തൈകള്‍ ലഭിക്കുന്നതിന് സ്റ്റേറ്റ് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെ അപേക്ഷ ഫോം 2 എണ്ണം, അപ്പെന്‍ഡിക്സ് ഫോം 1 എണ്ണം,  2015-16 ലെ നികുതി ശീട്ട് 1 എണ്ണം, ബാങ്ക്പാസ് ബുക്ക് പകര്‍പ്പ് 1എണ്ണം എന്നിവ സഹിതം ക്യഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.

2 Aug 2015

ജൈവക്യഷിയിലേക്കായി നോബിള്‍ മാവറ

        കൂടരഞ്ഞി കല്‍പ്പിനിയില്‍ മാവറ വീട്ടില്‍ നോബിള്‍ ഒരു മുഴുവന്‍ സമയ കര്‍ഷകനാണ്. ക്യഷിയിടത്തില്‍ എല്ലാ ജോലികളും സ്വയം ചെയ്തുകൊണ്ട് ഇവിടെ അദ്ദേഹം കര്‍മ്മനിരതനാണ്. കര്‍ഷകത്തൊഴിലാളികളുടെ സേവനമില്ലാതെ അഞ്ചേക്കര്‍ പുരയിടത്തിലെ മുഴുവന്‍ പണികളും ഇദ്ദേഹം സ്വന്തമായി ചെയ്യുന്നു എന്നതില്‍ നിന്നു തന്നെ ക്യഷിയോടൂള്ള അദ്ദേഹത്തിന്റെ സ്നേഹവും ആത്മാര്‍ഥതയും മനസ്സിലാക്കാം. കല്‍പ്പിനിയിലെ ഈ ക്യഷിയിടത്തില്‍ വിളയുന്നത് വിളകള്‍ മാത്രമല്ല ഈ കര്‍ഷകന്റെ നെറ്റിയിലെ വിയര്‍പ്പുകൂടിയാണ്.

1 Aug 2015

കുറിയ ഇനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തി


             കൂടരഞ്ഞി ക്യഷിഭവനില്‍ കുറിയ ഇനത്തില്‍പ്പെട്ട തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തി. ഒരു തൈയുടെ വില രൂപ 75/- (രൂപ എഴുപത്തഞ്ച് മാത്രം ). താല്‍പര്യമുള്ളവര്‍ ഉടന്‍ തന്നെ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടുക.

30 Jul 2015

ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് സബ്സിഡി നല്‍കുന്നു


                         കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ബയോഗ്യാസ് പ്ലാന്റുകള്‍ക്ക് സബ്സിഡി നല്‍കുന്നു.  ജൈവ മാലിന്യത്തില്‍ നിന്ന് പാചക വാതകത്തിനൊപ്പം മികച്ച ജൈവവളവും ഉല്‍പാദിപ്പിക്കാം . ക്യഷിവകുപ്പിന്റെ പരിശീലനം ലഭിച്ച വിദഗ്ധ തൊഴിലാളികള്‍ ഗ്യാസ് പ്ലാന്റുകള്‍ നിര്‍മ്മിക്കുന്നു. താല്‍പര്യമുള്ള കര്‍ഷകര്‍ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

29 Jul 2015

ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു

                   സമഗ്ര പച്ചക്കറി വികസന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന ഗ്രോബാഗുകള്‍ വിതരണം ചെയ്യുന്നു. ഒരു യൂണിറ്റിന്റെ വില  500 രൂപ. യൂണിറ്റുകളുടെ എണ്ണം കുറവായതിനാല്‍ താല്‍പര്യമുള്ള കര്‍ഷകര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനില്‍ തുക അടച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

21 Jul 2015

വില്‍സണ്‍ കുറുവത്താഴത്തിന്റെ ക്യഷിക്കാഴ്ചകള്‍

                         
                                      ദുര്‍ഘടമായ പാതകള്‍ നിറഞ്ഞ മലയുടെ മുകളിലേക്കുള്ള യാത്ര ദുഷ്കരമാണ്. ഒരു കല്ലില്‍ നിന്നു ചാടി മറ്റേ കല്ലിലേക്ക് എന്നിങ്ങനെ കുലുങ്ങി കുലുങ്ങി ജീപ്പിലുള്ള യാത്ര മടുപ്പിക്കും. ഇത്തരം പ്രതിസന്ധികളില്‍ തളരാതെ എല്ലാ ദിവസവും ഇങ്ങനെയുള്ള  പാതയിലൂടെ കിലോമിറ്ററുകള്‍ സഞ്ചരിച്ച് മലമുകളിലുള്ള തന്റെ ക്യഷിയിടത്തിലെത്തുകയാണ് വില്‍സണ്‍ കുറുവത്താഴത്ത് എന്ന യുവ കര്‍ഷകന്‍. മഞ്ഞക്കടവ് പൂതംകുഴിയിലുള്ള തന്റേയും കുടുംബ സ്വത്തായുള്ളതുമായ പത്തേക്കറിലാണ് ഇദ്ദേഹത്തിന്റെ ക്യഷി.

15 Jul 2015

ക്യഷിയുടെ പാരമ്പര്യം തുടര്‍ന്ന് ടോമി മേക്കുന്നേല്‍

                        
                           കൂടരഞ്ഞി കുളിരാമുട്ടിയില്‍ രണ്ടരയേക്കര്‍ സ്ഥലത്ത് പിതാവ് കാണിച്ചു തന്ന ക്യഷിയുടെ പാരമ്പര്യം തുടരുകയാണ്  ടോമി മേക്കുന്നേല്‍. ഇവിടെ ക്യഷി ജീവിത മാര്‍ഗ്ഗമാണ്, കുടുംബത്തിന്റെ ഏക വരുമാന മാര്‍ഗ്ഗവും. കുളിരാമുട്ടിയില്‍ ആയിരത്തി തൊള്ളായിരത്തി അറുപത് കാലഘട്ടത്തില്‍ കുടിയേറിയതാണ് ടോമിയുടെ പിതാവ് ഫിലിപ്പ്. അദ്ദേഹം ഇവിടെ ക്യഷിയാരംഭിച്ചു മക്കള്‍ക്ക് മാത്യക നല്‍കി. അദ്ദേഹത്തിന്റെ മകനായ ടോമി ആ പാത പിന്തുടര്‍ന്ന് ഇപ്പോള്‍ മുഴുവന്‍ സമയ കര്‍ഷകനാണ്.

12 Jul 2015

തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തിയിരിക്കുന്നു

                          കൂടരഞ്ഞി ക്യഷിഭവനില്‍ പശ്ചിമതീരനെടിയ (WCT) ഇനം തെങ്ങിന്‍ തൈകള്‍ വിതരണത്തിനെത്തിയിരിക്കുന്നു. തൈ ഒന്നിന് വില രൂപ 75/-. തൈകളുടെ എണ്ണം പരിമിതമായതിനാല്‍ താല്‍പര്യമുള്ള കര്‍ഷകര്‍ എത്രയും പെട്ടെന്ന് കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടുക ഫോണ്‍ നം 0495-2252147.

3 Jul 2015

ജാതിക്ക്യഷിയുടെ പെരുമയില്‍ സാന്റോ മംഗലത്തില്‍

                                   
  'പൂവാറന്‍തോട്' ജാതിക്ക്യഷിക്ക് പേരുകേട്ട കൂടരഞ്ഞിയിലെ മലയോരഗ്രാമം. 'പ്രക്യതിയുടെ സൌന്ദര്യം കനിഞ്ഞു കിട്ടിയ ഒരു പ്രദേശം', 'വനത്താല്‍ ചുറ്റപ്പെട്ട ഒരുഗ്രാമം', 'ചെറുതോടുകളാല്‍ സമ്പന്നമായ ഭൂപ്രദേശം' പൂവാറന്‍തോടിനെ വിശേഷിപ്പിക്കാന്‍ വാക്കുകളില്ല‌. ഈ പ്രദേശത്ത് ഒരു 'ജാതി' പോലും ഇല്ലാത്ത ക്യഷിയിടങ്ങളില്ല, ജാതി ഇവിടുത്തെ മുഖ്യ വിളയാണ്. ജാതി മാത്രം വിളയുന്ന നാല്‍പ്പത് ഏക്കര്‍ വരെയുള്ള തോട്ടങ്ങള്‍ ഇവിടെയുണ്ട്. ഈ സുന്ദരഭൂമിയില്‍ കുടിയേറ്റ കാലഘട്ടത്തില്‍ കുടിയേറിയ നിരവധി കുടുംബങ്ങളുണ്ട്. ഇവിടുത്തെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് മണ്ണാര്‍പ്പൊയില്‍. പൂവാറന്‍തോട് ക്യസ്ത്യന്‍ പള്ളിക്ക് എതിര്‍വശത്തായി സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് ഏറ്റവും നല്ല ജാതിത്തോട്ടങ്ങള്‍ കാണാന്‍ സാധിക്കും. ഈ പ്രദേശത്തെ ജാതിമരങ്ങള്‍ മറ്റുള്ള പ്രദേശങ്ങളെ അപേക്ഷിച്ച് അവയുടെ കായുടെ തൂക്കത്തിലും ഗുണമേന്മയിലും ഏറെ മുന്നിലാണ്. ഇവിടെ പിതാവിനൊപ്പം കുടിയേറിയ സാന്റോ മംഗലത്തില്‍ എന്ന ചെറുപ്പക്കാരന്‍ മണ്ണാര്‍പ്പൊയിലിലെ ക്യഷിയിടത്തില്‍ ജാതിക്ക്യഷിയില്‍ പെരുമ തിര്‍ക്കുകയാണ്.

23 Jun 2015

കാലവര്‍ഷക്കെടുതിയില്‍ കൂടരഞ്ഞിയില്‍ വന്‍ വിളനാശം


                                    കഴിഞ്ഞ ദിവസങ്ങളില്‍ മലയോരമേഖലയാകെ വീശിയടിച്ച കാറ്റില്‍ കൂടരഞ്ഞിയില്‍ വിളകള്‍ക്ക്  വന്‍ നാശ നഷ്ടം ​സംഭവിച്ചു. പൂവാറന്‍ തോട്, മഞ്ഞക്കടവ്, കാരാട്ടുപാറ, കുളിരാമുട്ടി, കക്കാടംപൊയില്‍, കൂമ്പാറ, ആനയോട് എന്നീ മേഖലകളില്‍ വലിയ ക്യഷിനാശമാണ് സംഭവിച്ചത്.  തെങ്ങ്, റബര്‍, കമുക്, ജാതി, ഗ്രാമ്പു, കൊക്കോ, കുരുമുളക്, കാപ്പി എന്നീ വിളകള്‍ കാറ്റില്‍ നശിച്ചു. കൂടാതെ ക്യഷിയിടത്തിലുള്ള വന്‍ മരങ്ങള്‍ പലതും മറിഞ്ഞ് വിളകള്‍ക്ക് നാശം സംഭവിച്ചു. നാശനഷ്ടങ്ങളെ സംഭവിച്ചുള്ള വിവരങ്ങള്‍ കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ തിട്ടപ്പെടുത്തി വരുന്നു.

18 Jun 2015

'ക്യഷിഭൂമി പ്രഥമ മാധ്യമ അവാര്‍ഡ്' ' നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു

                           ഫേസ്ബുക്ക് കൂട്ടായമയായ 'ക്യഷിഭൂമിയുടെ' പ്രഥമ മാധ്യമ അവാര്‍ഡിലെ നവമാധ്യമ ഇടപെടല്‍ നടത്തുന്ന മികച്ച ക്യഷിഭവനായി കൂടരഞ്ഞി തെരെഞ്ഞെടുക്കപ്പെട്ടു. പ്രസ്തുത അവാര്‍ഡ് ഇതിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ക്യഷിഅസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ചങ്ങനാശ്ശേരിയില്‍ നടന്ന ചടങ്ങില്‍ ബഹു: അഭ്യന്തരമന്ത്രി ശ്രീ.രമേശ് ചെന്നിത്തലയില്‍ നിന്നും ഏറ്റുവാങ്ങി.

12 Jun 2015

'കുടുംബശ്രീ' സംഘങ്ങള്‍ക്ക് 'മുരിങ്ങ', 'കറിവേപ്പില' തൈകള്‍ വിതരണം ചെയ്യുന്നു


              കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിന്റെ 'ഹില്‍ ഏരിയ ഡവലപ്മെന്റ് ഏജന്‍സി' പദ്ധതി പ്രകാരം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീസംഘങ്ങള്‍ക്ക് 'മുരിങ്ങ', 'കറിവേപ്പില' തൈകള്‍ വിതരണം ചെയ്യുന്നു. ഗുണഭോക്ത്യലിസ്തിലുള്ള കുടുംബശ്രീസംഘങ്ങള്‍ ഉടന്‍ തന്നെ കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

10 Jun 2015

സിസിലി ടീച്ചറുടെ വേറിട്ട‌ ക്യഷിരീതികള്‍

                            
  നല്ല മണ്ണും വെള്ളവുമുള്ള ക്യഷിയിടം ഏവരും  ഇഷ്ടപ്പെടും. പൊന്നു വിളയുന്ന മണ്ണ് ഏവരുടേയും സ്വപ്നമാണ്.  മേല്‍ മണ്ണ് ലവലേശമില്ലാതെയുള്ള ക്യഷിയിടങ്ങള്‍ കര്‍ഷകര്‍ക്ക് ത‌ലവേദനയാണ്. പാറകള്‍ നിറഞ്ഞ‌ ക്യഷിയിടം കര്‍ഷകന് എന്നും വെല്ലുവിളിയാണ്. ഇങ്ങനെയുള്ള വെല്ലു വിളികളെ അതിജീവിച്ച് കൂമ്പാറ ഫാത്തിമാബീ സ്കൂളിനു സമീപമുള്ള ക്യഷിയിടത്തില്‍ സജീവമാണ് പ്രായം എഴുപതിലെത്തിയെങ്കിലും കരിങ്ങോഴക്കല്‍ വീട്ടില്‍ സിസിലി ടീച്ചര്‍.

9 Jun 2015

കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങ സംഭരണം പുരോഗമിക്കുന്നു


       കൂടരഞ്ഞി ക്യഷിഭവനില്‍ പച്ചത്തേങ്ങ സംഭരണം പുരോഗമിക്കുന്നു. സംഭരണവില ഇരുപത്തിയഞ്ചു രൂപ. താല്‍പര്യമുള്ള കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.

8 Jun 2015

പരിസ്ഥിതി ദിനാചരണവും ആദരിക്കലും..



          പൂവാറന്‍തോട് ജി.എല്‍.പി. സ്കൂളില്‍ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മലര്‍വാടി ആര്‍ട്സ് ക്ലബിന്റെയും ആഭിമുഖ്യത്തില്‍ സ്കൂ‍‍ള്‍ പരിസരത്ത് വ്യക്ഷത്തൈക‍‍ള്‍ നടുകയും അതോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ കോഴിക്കോട് ജില്ലയിലെ മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം നേടിയ കൂടരഞ്ഞി ക്യഷിഭവനിലെ ക്യഷി അസിസ്റ്റന്റ്‌ മിഷേല്‍ ജോര്‍ജിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ചടങ്ങില്‍ പൂവാറന്‍തോട് മെമ്പര്‍ല്‍സമ്മ ജോര്‍ജ്  , ഹെഡ് മാസ്റര്‍ന്‍ചാര്‍ജ്  രാജ് ലാല്‍, പി.ടി.എ പ്രസിഡന്റ് രാജേന്ദ്രന്‍ കന്നുവള്ളില്‍ മലര്‍വാടി ക്ലബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.

29 May 2015

അലങ്കാര മത്സ്യക്ക്യഷിയിലെ യുവ സാന്നിദ്ധ്യമായി ദീപേഷ്


ഹാഫ് മൂണ്‍
          ചില്ലുകൂടുകളില്‍ നീന്തിത്തുടിക്കുന്ന ബഹു വര്‍ണ്ണധാരികളായ അലങ്കാര മത്സ്യങ്ങളെ ഇഷ്ടപ്പെടാത്തവരായി ആരുണ്ട്?. സ്വീകരണ മുറിയുടെ മനോഹാരിതയ്ക്ക് മാറ്റു കൂട്ടുന്ന അലങ്കാര മത്സ്യങ്ങള്‍ കണ്ണിനിമ്പമേകുന്നു. വളഞ്ഞും പുളഞ്ഞും തെന്നി മാറിയും അതിഥികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന വിവിധ ഇനം മത്സ്യങ്ങള്‍ ഇവയോരോന്നും സ്വീകരണ മുറിയെ ആകര്‍ഷകമാക്കി മനസ്സിനു കുളിരേകുന്നു. കൂടരഞ്ഞിക്കാര്‍ക്കു അപരിചിതമാണ് അലങ്കാര മത്സ്യക്ക്യഷി. അവരുടെയിടയില്‍ പരിശ്രമം കൊണ്ടു വിജയസോപാനത്തിലെത്തിയ വീട്ടിപ്പാറയിലുള്ള ദീപേഷ് എന്ന യുവ കര്‍ഷകന്‍ അലങ്കാര മത്സ്യക്ക്യഷിയില്‍ കൂടരഞ്ഞിക്കാര്‍ക്കു മാത്യകയാവുകയാണ്.

28 May 2015

കവുങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തി

           കൂടരഞ്ഞി ക്യഷിഭവനില്‍ സൈഗോണ്‍, പൂനൂര്‍ ഇനത്തില്‍പ്പെട്ട കവുങ്ങിന്‍ തൈകള്‍ വില്‍പ്പനക്കെത്തിയിട്ടുണ്ട് ഒരു തൈയുടെ വില 10 രൂപ. താല്‍പര്യമുള്ളവര്‍ എത്രയും പെട്ടെന്ന് ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.  നൂറു വീതം തൈകള്‍ മാത്രമേ വില്‍പ്പനക്കെത്തിയിട്ടുള്ളൂവെന്നതിനാല്‍ ആവശ്യക്കാര്‍ എത്രയും പെട്ടെന്ന് കൂടരഞ്ഞി ക്യഷിഭവനില്‍ എത്തേണ്ടതാണ്.

26 May 2015

കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെയുള്ള പച്ചക്കറിത്തോട്ടം 'നല്ല വാര്‍ത്തയായി'

             
                         കൂടരഞ്ഞി ക്യഷിഭവന്റെ സഹകരണത്തോടെ ഷാജി കടമ്പനാട്ട് ഒരുക്കിയ ഹൈടെക്ക് പച്ചക്കറിത്തോട്ടം മാത്യഭൂമി ന്യൂസ് ചാനലിന്റെ 'നല്ല വാര്‍ത്ത' പരിപാടിയില്‍ സംപ്രേക്ഷണം ചെയ്തു. ഈ പച്ചക്കറിത്തോട്ടത്തില്‍ വെള്ളവും വളവും സൂക്ഷ്മ ജലസേചനത്തിലൂടെയാണ് ചെടികള്‍ക്ക് നല്‍കുന്നത്. കൂടരഞ്ഞിയില്‍ ആദ്യമായാണ് ഇങ്ങനെയുള്ള സംവിധാനത്തിലൂടെ പച്ചക്കറിക്ക്യഷി ചെയ്യുന്നത്.

23 May 2015

കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള പുരസ്കാരം..


ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജ് ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍ അജിത്കുമാറില്‍ 
നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങുന്നു
        കൂടരഞ്ഞി ക്യഷിഭവന് അംഗീകാരമായി ജില്ലാ തലത്തിലെ ഏറ്റവും മികച്ച ക്യഷി അസ്സിസ്റ്റന്റിനുള്ള (മൂന്നാം സ്ഥാനം) പുരസ്കാരം കൂടരഞ്ഞി ക്യഷി ഭവനിലെ ക്യഷി അസ്സിസ്റ്റന്റ് മിഷേല്‍ ജോര്‍ജിന് ലഭിച്ചു. കോഴിക്കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങ് ബഹു: ക്യഷിവകുപ്പ് മന്ത്രി ശ്രീ. കെ പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ജമീല കാനത്തില്‍, ജില്ലാ കലക്ടര്‍ എന്‍. പ്രശാന്ത് ഐ. എ. എസ്, ക്യഷി വകുപ്പ് ഡയറക്ടര്‍ ആര്‍. അജിത് കുമാര്‍, കോഴിക്കോട് പ്രിന്‍സിപ്പല്‍ ക്യഷി ഓഫീസര്‍ പി. കെ. രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.

20 May 2015

സമ്മിശ്ര ക്യഷിയുമായി ജോബി

                ചെറുപ്പക്കാരായ കര്‍ഷകര്‍ കുറഞ്ഞു വരുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം  കടന്നു പോകുന്നത്. അതിന്റെ പ്രതിഫലനമെന്നോണം ക്യഷിഭവനുകള്‍ ക്യഷി സംബന്ധമായ സെമിനാറുകള്‍ നടത്തുമ്പോള്‍  കൂടുതലും പ്രായം ചെന്ന കര്‍ഷകരാണ് എത്തുന്നത്. ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ചെറുപ്പക്കാരും വെള്ളക്കോളര്‍ ജോലിയില്‍ പ്രവേശിക്കുന്നതിനാണ് താല്‍പര്യപ്പെടുന്നത്. ( ഇപ്പോള്‍ ഈ പറഞ്ഞ കാര്യങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ കണ്ടു വരുന്നത് നിഷേധിക്കുന്നില്ല) എങ്കിലും കുറച്ച് ചെറുപ്പക്കാര്‍ വളരെ താല്‍പ്പര്യത്തോടെ സെമിനാറുകളിലും ക്ളാസ്സുകളിലും പങ്കെടുക്കാറുണ്ട്. അങ്ങനെയുള്ള ചുരുക്കം ചില യുവ കര്‍ഷകരിലൊരാളാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ ജോബി പുളിമൂട്ടില്‍. ജോബിയെ പരിചയപ്പെടാനായത് കഴിഞ്ഞ വര്‍ഷം 'സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍' അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ ഒരുക്കിയ പയറു ക്യഷിയുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് ക്യഷിഭവനുമായി തുടര്‍ന്ന ബന്ധം അദ്ദേഹത്തിന്റെ ക്യഷിയിടം സന്ദര്‍ശിക്കുന്നതിനും ക്യഷി രീതികള്‍ മനസ്സിലാക്കുന്നതിനും അദ്ദേഹത്തിന് സാങ്കേതിക സഹായങ്ങളും അറിവുകളും പകര്‍ന്നു നല്‍കുന്നതിനും ഉപകരിച്ചു.

18 May 2015

ന്യൂ ജെനറേഷന്‍ ക്യഷിഭവന്‍


             കൂടരഞ്ഞി ക്യഷിഭവന്‍ നവമാധ്യമ സങ്കേതങ്ങള്‍ ഉപയോഗിച്ചു നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ 'മാത്യഭുമി ന്യൂസ് 'ചാനലില്‍ വാര്‍ത്തയായി. മാത്യഭുമി ന്യൂസ് 'നല്ല വാര്‍ത്തയിലും'  'ക്യഷിഭൂമി' പ്രോഗ്രാമിലുമാണ് കൂടരഞ്ഞി ക്യഷിഭവനെക്കുറിച്ചുള്ള പരിപാടി സംപ്രേക്ഷണം ചെയ്തത് . കൂടരഞ്ഞി ക്യഷിഭവന്റെ ബ്ലോഗ്, ഫേസ്ബുക്ക്, വാട്ട്സ് ആപ്പ് തുടങ്ങിയവയിലൂടെയുള്ള പ്രവര്‍ത്തങ്ങളെക്കുറിച്ചാണ് വാര്‍ത്തക്കാധാരം .

13 May 2015

ബാബു പുളിമൂട്ടിലിന്റെ അടുക്കളത്തോട്ടം

                             ഒരു സാധാരണക്കാരനായ നാട്ടിന്‍പുറത്തുകാരനെ  കാണാന്‍ ഇന്ന് ബുദ്ധിമുട്ടാണ്. കൂമ്പാറ ആനയോട്ടിലെ ബാബു പുളിമൂട്ടിലിന്റെ ഭവനത്തിലേക്ക് കടന്നു ചെന്നാല്‍ കാര്‍ഷിക വ്യത്തിയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തില്‍ ജീവിക്കുന്ന ഒരു സാധാരണ കര്‍ഷക കുടുംബത്തെ ദര്‍ശിക്കാനാവും. ആനയോട്ടിലെ ദുര്‍ഘടമായ സ്ഥലത്താണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. മലഞ്ചെരുവിലെ ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ തെങ്ങ്, കമുക്, റബര്‍, കുരുമുളക്, വാഴ, കൊക്കോ, കാപ്പി, പച്ചക്കറികള്‍  തുടങ്ങിയ വിളകള്‍ വളരുന്നു.

9 May 2015

അകമ്പുഴയിലെ യഥാര്‍ത്ഥ കര്‍ഷകന്‍

                                       

        ചക്കാലപ്പറമ്പില്‍ ഷെരീഫ് എന്ന കര്‍ഷകനെ പരിചയപ്പെട്ടാല്‍ ഒരു യഥാര്‍ത്ഥ കര്‍ഷകന്റെ മനസ്സു വായിക്കാം. യാതൊരു നാട്യങ്ങളുമില്ലാത്ത സാധാരണ മനുഷ്യന്‍  ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയെ നെഞ്ചോടു ചേര്‍ത്ത് ജീവിതമാക്കുന്ന ക്യഷിയെ മാത്രം ആശ്രയിക്കുന്ന കര്‍ഷകന്‍. പാട്ടത്തിനെടുത്ത സ്ഥലത്ത് വാഴക്ക്യഷി ചെയ്യുന്ന ഷെരീഫ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലായി വാഴക്ക്യഷിയില്‍ വ്യാപ്യതനാണ്. കക്കാടംപൊയിലിലെ അകമ്പുഴയിലുള്ള അദ്ദേഹത്തിന്റെ ക്യഷിയിടത്തിലേക്ക് എത്തിപ്പെടാന്‍ ബുദ്ധിമുട്ടാണ്. ഉള്‍പ്രദേശമായതിനാല്‍ വാഹന സൌകര്യം നന്നേ കുറവാണ്. ബൈക്കിനു വന്നാല്‍ത്തന്നെ ടാറു ചെയ്യാത്ത ഭാഗമുണ്ട് നടന്നു തന്നെ പോകേണ്ടി വരും. കൂടരഞ്ഞി -കൂമ്പാറ-കക്കാടംപൊയില്‍ റൂട്ടില്‍  താഴെകക്കാട് നിന്നും ഇടത്തേക്കുള്ള വഴിയാണ് അകമ്പുഴക്കുള്ളത്. ഇവിടെ നിന്നും മൂന്നു കിലോമീറ്ററിനു മേലെ യാത്ര ചെയ്താലെ ഈക്യഷിയിടത്തില്‍ എത്താന്‍ കഴിയൂ. ദിവസവും എട്ടു കിലോമിറ്റര്‍ അകലെയുള്ള കൂമ്പാറയിലെ താമസ സ്ഥലത്ത്  നിന്നും  ഈ ക്യഷിയിടത്തിലെത്തി കാര്‍ഷിക വ്യത്തിയിലേര്‍പ്പെടുന്ന ഷെരീഫ് പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴക്ക്യഷിയെ കാണുന്നു.

5 May 2015

കല്‍പ്പിനിയിലെ കുട്ടിച്ചേട്ടന്‍

        
            പ്രായമൊന്നും തളര്‍ത്തിയിട്ടില്ല കുട്ടിച്ചേട്ടനെ, ഇനിയും ക്യഷിയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യണം എന്ന താല്‍പര്യത്തിലാണ് കൂടരഞ്ഞി കല്‍പ്പിനിയിലെ മാത്യു പ്ലാക്കാട്ടെന്ന കുട്ടിച്ചേട്ടന്‍. രണ്ടു പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചതിനു ശേഷം വിശ്രമിക്കാമെന്നൊന്നും കരുതിയിട്ടില്ല ഇപ്പോഴും കൂടരഞ്ഞിയിലെ കല്‍പ്പിനിയിലെ തന്റെ ക്യഷിയിടത്തില്‍ വ്യാപ്യതനാണ്. പാലായില്‍ നിന്ന് 66 വര്‍ഷം മുന്‍പ് മാതാപിതാക്കാളോടൊപ്പം കൂടരഞ്ഞിയിലേക്ക് കുടിയേറി. പിന്നീട് വിവാഹം കഴിഞ്ഞ് ഭാര്യ റോസമ്മയോടൊപ്പം കൂടരഞ്ഞിയിലെ തന്നെ കല്‍പ്പൂരില്‍ താമസമാരംഭിച്ചു. അവിടെ ക്യഷി ചെയ്ത പത്തേക്കര്‍ സ്ഥലം മിച്ചഭൂമിയില്‍പ്പെട്ടു നഷ്ടപ്പെട്ടെങ്കിലും നിരാശനാകാതെ കല്‍പ്പിനിയില്‍ വന്ന് അഞ്ചേക്കര്‍ ഭൂമിയില്‍ ക്യഷി ആരംഭിച്ചു ജീവിതം കരുപ്പിടിപ്പിച്ചു. ഇന്നു കാണുന്നതെല്ലാം ഈ ക്യഷിയില്‍ നിന്നുമാണ് ഉണ്ടായത്. പെണ്‍മക്കളെ വിവാഹം കഴിപ്പിച്ചയച്ചത് ഇതില്‍ നിന്നുള്ള വരുമാനം കൊണ്ടു കൂടിയാണ്. 

30 Apr 2015

കര്‍ഷകര്‍ക്ക് ക്യഷിപാഠമായി ബെന്നി പാറമ്പുഴ

                                
                  ബെന്നി പാറമ്പുഴ കൂടരഞ്ഞിയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രഫറാണ്. അതോടൊപ്പം ക്യഷിയെ സ്നേഹിക്കുന്ന ഒരു കര്‍ഷകനും കൂടിയാണ്. കൂടരഞ്ഞി ടൌണിനടുത്ത്  പാല്‍ സൊസൈറ്റികുന്നിന്റെ നെറുകയിലാണ് വീടും അതിനോടനുബന്ധിച്ച ക്യഷിയിടവും. അവിടെ  കുറഞ്ഞ സ്ഥലമേയുള്ളൂ ബാക്കി സ്ഥലം കുറേയകലെ കൂടരഞ്ഞി പഞ്ചായത്തില്‍ത്തന്നെയുള്ള ആനയോടാണ്. താമസിക്കുന്ന മുപ്പത് സെന്റിനടുത്തുള്ള ക്യഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല. ഇവിടെ ക്യഷിചെയ്തിരിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റു വിളകളും നിറയെ വിളവു തരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം കണ്ടു പഠിക്കണമെങ്കില്‍ ഇയാളെ കണ്ടു പഠിക്കണം എന്നു പറയുകയാണെങ്കില്‍ അത് ബെന്നി പാറമ്പുഴയായിരിക്കും എന്നതില്‍ സംശയമില്ല. ഇത്രയും കാലമുള്ള ബെന്നിയുടെ ജീവിതത്തില്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. കര്‍ഷകനായി, ഫോട്ടോഗ്രാഫറായി, വ്യാപാരിയായി, ബസ് കണ്ടക്ടറായി, കിണറിന് സ്ഥാനം കാണുന്നയാളായി, ഗാനമേളയില്‍ തബലക്കാനും  ട്രിപ്പിള്‍ ഡ്രമ്മുകാരനുമായി  വേഷങ്ങള്‍ക്കു കുറവൊന്നുമില്ല.

25 Apr 2015

പച്ചക്കറിക്ക്യഷിയില്‍ മാത്യകയായി ഒരു യുവ കര്‍ഷകന്‍

                                
                   വയലുകളൊന്നുമില്ലാത്തതിനാല്‍ കൂടരഞ്ഞിയില്‍ വിശാലമായുള്ള പച്ചക്കറിത്തോട്ടങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും ഇവിടെയുള്ള ചില കര്‍ഷകര്‍ ഒരേക്കറും രണ്ടേക്കറുമൊക്കെ പച്ചക്കറികള്‍ ക്യഷി ചെയ്യാറുണ്ട്. അങ്ങനെ ക്യഷിചെയ്യുന്നവരില്‍ ശ്രദ്ധേയനാവുകയാണ് ഷാജി കടമ്പനാട്ട് എന്ന യുവ കര്‍ഷകന്‍. സ്വന്തമായുള്ള ഒരേക്കറിനടുത്ത ക്യഷിയിടത്തിലും പാട്ടത്തിനെടുത്ത രണ്ടേക്കറിനടുത്തുള്ള ക്യഷിയിടത്തിലും അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തു വരുന്നു.  നവംബറില്‍ പാട്ടത്തിനെടുത്ത ക്യഷിയിടത്തില്‍ ആരംഭിച്ച പച്ചക്കറിക്ക്യഷി കൂടരഞ്ഞി അങ്ങാടിയോടടുത്ത ഒരേക്കറിനടുത്തു വരുന്ന ക്യഷിയിടത്തിലും ഇപ്പോള്‍ തുടരുന്നു.