ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Dec 2015

തേനീച്ച കര്‍ഷകര്‍ക്ക് പരിശീലന പരിപാടി



X¦¨³ CSapfbpsS IrjnbnS¯nÂ

kwØm\ tlmÀ«n tImÀ¸nsâ B`napJy¯n IqScªn Irjn`hsâ klIcWt¯msS IqScªn ]mcojv lmfn 3 Znhk§fnse kuP\y tX\o¨ hfÀ¯Â ]cnioe\w \S¶p. hmÀUv sa¼À Genbm½ CSapf A²y£X hln¨ NS§n DÂLmS\w {Kma]©mb¯v {]knU­³dv tkmfn tPmk^v \nÀÆln¨p, ^m: tdmbn tX¡pwIm«nÂ, tPmkv IS¼\m«v,  Irjn Hm^okÀ Pnj ]n Pn ,cXojv Xt¨me¯v , ]n BÀ apcfo[c³, Sn IrjvW³, a¯¨³ ]pfnaq«n  F¶nhÀ kwkmcn¨p. ]cnioe\ ]cn]mSnbpsS `mKambn X¦¨³ CSapfbpsS IrjnbnS¯n {]mtbmKnI ]cnioe\w \ÂIn. ]²Xnbn ]cnioe\¯n\ptijw k_vknUntbmSpIqSn tX\o¨s¸«nIÄ, tXs\Sp¸v b{´w, amkvIv, kvtam¡À XpS§nb D]Ic§Ä hnXcWw sNbvXp. 

18 Dec 2015

വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു.

                     കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവന്‍ മുഖേന സബ്സിഡി നിരക്കില്‍ വനിതകള്‍ക്ക് വാഴക്കന്ന് വിതരണം ചെയ്യുന്നു. പദ്ധതി പ്രകാരം ഗ്രാമസഭയില്‍ അപേക്ഷ സമര്‍പ്പിച്ച് ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ടവര്‍ക്കാണ് ആനുകൂല്യം ലഭിക്കുന്നത്. ഗുണഭോക്ത്യ വിഹിതമായി ഒരു വാഴക്കന്നിന് 3.50 രൂപയാണ് 30.12.2015നുള്ളില്‍ ക്യഷിഭവനില്‍ അടക്കേണ്ടത്. കുറഞ്ഞത് 25 വാഴക്കന്നു മുതല്‍ 200 വാഴക്കന്നുകള്‍ വരെ ഒരാള്‍ക്ക് അനുവദിക്കുന്നതാണ്.

12 Dec 2015

മട്ടുപ്പാവില്‍ തോട്ടമൊരുക്കി ഒരു കുടുംബം

                
               രണ്ടരയേക്കര്‍ ക്യഷിസ്ഥലമുണ്ട് കൂടരഞ്ഞി പഞ്ഞിപ്പാറയില്‍ സെബാസ്റ്റ്യന് . തെങ്ങും ജാതിയും കമുകും റബറും മറ്റ് ഫലവ്യക്ഷങ്ങളുമൊക്കെച്ചേര്‍ന്ന ക്യഷിയിടം. ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിനുള്ളിലൂടെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍ വഴിയുടെ രണ്ടു വശത്തുമുള്ള ക്യഷികള്‍ മാത്രമല്ല വിസ്മയിപ്പിക്കുന്നത് മട്ടുപ്പാവിലെ ക്യഷികള്‍ കൂടിയാണ്.

2 Dec 2015

ചെരിഞ്ഞ മട്ടുപ്പാവിലും പച്ചക്കറിക്ക്യഷിയുമായി ബാബു

                                 
                              വീടിനു മുകളിലെ  വിശാലമായ സ്ഥലം വെറുതെ കിടക്കുന്നത് പതിവാണ്. അടുത്ത കാലത്തായി നഗരങ്ങളിലുള്ളവര്‍ പച്ചക്കറികളും വാഴപോലെയുള്ള വിളകളും എന്തിന് മരങ്ങള്‍ പോലും ടെറസ്സിനു മുകളില്‍ വളര്‍ത്തുകയും ക്യഷി ചെയ്യുകയും ചെയ്ത് തുടങ്ങി. കൂടരഞ്ഞി കാരാട്ട്പാറയില്‍ പേണ്ടാനത്ത് ബാബുവിന്റെ മട്ടുപ്പാവ്  വെറുതെ കിടക്കുന്നില്ല. അവിടം നിറയെ പച്ചക്കറികളും ഒപ്പം ഇഞ്ചിയും ക്യഷി ചെയ്ത്  മറുനാടന്‍ വിഷപ്പച്ചക്കറികളെ അകറ്റി വീട്ടിലേക്കാവശ്യമായ ആരോഗ്യദായകമായ  പച്ചക്കറികള്‍ സ്വന്തം ഉല്‍പ്പാദിപ്പിച്ച് മട്ടുപ്പാവ് ക്യഷിത്തോട്ടമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഇവിടെ ചെരിഞ്ഞ ടെറസ്സും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് ഉപയുക്തമാക്കാമെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്ക് മട്ടുപ്പാവ് ക്യഷി അത്ര പരിചിതമല്ല. ആവശ്യമായ ക്യഷിസ്ഥലം വീടിനു ചുറ്റും ലഭ്യമാണെന്നതു തന്നെ കാരണം. എന്നാല്‍ വീടിനു ചുറ്റും വെയില്‍ കിട്ടുന്ന സ്ഥലം കുറവായതാണ് മട്ടുപ്പാവ് ക്യഷിക്ക് ഈ നാട്ടിന്‍പുറത്ത്കാരനെ പ്രേരിപ്പിച്ചത്. മട്ടുപ്പാവില്‍ ക്യഷി ചെയ്യുമ്പോള്‍ ചില ഗുണങ്ങളൊക്കെയുണ്ട്. കീട ശല്യം കുറയുമെന്നതു തന്നെ പ്രധാന ഗുണമാണ് ഒപ്പം ഇടതടവില്ലാതെ വെയില്‍ ലഭിക്കുന്നതിലൂടെ മികച്ച വിളവും.