സുന്ദര കാഴ്ചയുടെ ഇലച്ചാര്‍ത്തുമായി കൂടരഞ്ഞി ആക്കല്‍ റോയിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന മുന്തിരിപ്പഴങ്ങള്‍ വേറിട്ട കൃഷികാഴ്ച സമ്മാനിക്കുകയാണ്. രണ്ട് വര്ഷം മുൻപ് കോഴിക്കോട് നിന്ന് വാങ്ങിയ ഒരടി വലിപ്പമുള്ള മുന്തിരി തൈ വീടിനു ഒരു വശത്ത് ജൈവവളങ്ങളിട്ട് നട്ടു പരിപാലിച്ചു. ഇന്ന് വീട്ടു മുറ്റത്ത് വിളയുന്നത് ജൈവ മുന്തിരിപ്പഴങ്ങളാണ്.
Showing posts with label കര്‍ഷകര്‍. Show all posts
Showing posts with label കര്‍ഷകര്‍. Show all posts
5 Jun 2020
27 May 2020
കൗതുകമായി നീളമേറിയ വെണ്ടയ്ക്ക
മുറ്റത്തെ ഗ്രോബാഗുകളില്‍ വളര്‍ന്ന് വരുന്ന വെണ്ടത്തൈകള്‍ ഇത്രവലിയ വിളവ് തരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി എന്ന കര്‍ഷകന്‍. കൂടരഞ്ഞിയിലെ ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ തന്റെ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തത് വളരെ നീളമേറിയ വെണ്ടകായ്കളാണ്.
26 Sept 2019
പച്ചക്കറിത്തൈ ഉല്പാദനം സംരംഭമാക്കിയ ദമ്പതികള്‍..
തികച്ചും സാധാരണക്കാരായ ദമ്പതികള്‍ പോട്രേകളില്‍ പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭം തുടങ്ങി വിജയിപ്പിച്ച കഥയാണ് കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍, സോഫി ദമ്പതികള്‍ക്ക് പറയാനുള്ളത്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴക്ക്യഷിയും ഇഞ്ചിക്ക്യഷിയും പച്ചക്കറിക്ക്യഷിയും ചെയ്യുന്ന കര്‍ഷകരായി കഴിഞ്ഞു വന്നിരുന്ന ഇവര്‍ ഇന്ന് ഒരു വര്‍ഷം ആറു ലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടരഞ്ഞിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകളിലായി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേയ്ക്കും ഇവര്‍ വിതരണം ചെയ്യുന്നു.
26 Jul 2019
നേന്ത്രവാഴക്ക്യഷിയില്‍ മാത്യകയായി കര്‍ഷക ദമ്പതികള്‍
പശ്ചിമഘട്ട മലനിരയിലെ കൊടും വനത്തില്‍ നിന്നൊഴുകിയെത്തുന്ന കല്ലംപുല്ല് തോടിനു ഇരു കരയിലുമായി ചെങ്കുത്തായി കിടക്കുന്ന ക്യഷിഭൂമിയില്‍ രണ്ട് പതിറ്റാണ്ടായി പൊന്നു വിളയിച്ച് കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് വാഹാനിയില്‍ മോഹനന്‍, വല്‍സല ദമ്പതികള്‍ മാത്യകയാവുകയാണ്. മുഖ്യ ക്യഷി വാഴക്ക്യഷി തന്നെ. മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ എല്ലാം വിളയുന്നു. ആ നാടിന്റെ തനത് വിളയിനമായ ജാതിയും കൊക്കോയും കുരുമുളകും കാപ്പിയും കുടമ്പുളിയും ക്യഷിടത്തെ വിളസമ്യദ്ധിയിലാക്കുന്നു.
സ്ത്രീ വീട്ടുകാര്യം നോക്കിക്കഴിയേണ്ടുന്ന അല്ലെങ്കില്‍ അങ്ങനെയാവണമെന്ന് വിചാരിക്കുന്ന സമൂഹത്തില്‍ ഭര്‍ത്താവിനൊപ്പം ക്യഷിയിടത്തില്‍ സജീവ സാന്നിദ്ധ്യമായ കര്‍ഷകയായി മാറി പ്രചോദനമാകുന്നു എന്ന പ്രത്യേകതയാണ് ഈ കര്‍ഷക ദമ്പതികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.
30 May 2019
ഒത്തൊരുമയുടെ നേന്ത്രവാഴക്കുലകളുമായി ഒരു കൂട്ടായ്മ
കര്‍ഷകര്‍ ഒന്ന് ചേര്‍ന്നാല്‍
ക്യഷി വിജയിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഒത്തൊരുമയില്ലെന്നും കര്‍ഷകര്‍ തന്നെ
സ്വയം വിമര്‍ശനം നടത്താറുണ്ട്. ഈ ധാരണയെ മാറ്റി
മറിച്ചുകൊണ്ട് കോഴിക്കോട് കക്കാടംപൊയിലില്‍ ഏഴു കര്‍ഷകര്‍ ഒത്തൊരുമയോടെ വിളയിച്ചെടുക്കുകയാണ് 'നേന്ത്രവാഴക്കുലകള്‍'. നാലായിരത്തോളം നേന്ത്രവാഴകള്‍ കക്കാടംപൊയില്‍ അങ്ങാടിക്ക് സമീപം
പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ ക്യഷി ചെയ്യുന്നു.
14 Apr 2019
അധിക വരുമാനത്തിന് വാഴയ്ക്ക് ഇടവിള പച്ചക്കറി
ചുരുങ്ങിയ സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നതില്‍ ഇന്ന് വാഴക്ക്യഷിയ്ക്കല്ലാതെ വേറൊരു ക്യഷിയ്ക്കും സാധ്യമല്ല. ഇന്ന് മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ ഈ വിളയ്ക്ക് പുറകേയാണ്. പത്ത് പന്ത്രണ്ട് മാസത്തിനുള്ളില്‍ വിളവെടുക്കാം, പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ മുടക്ക് മുതലിന്റെ മൂന്നിരട്ടി ലാഭവും ലഭിക്കും. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായ വിളയാണ് വാഴ. കൂടുതല്‍ കര്‍ഷകരും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി ചെയ്യുന്നത്. ക്യഷിയെ സ്നേഹിക്കുന്നവര്‍ക്കും സ്വന്തമായി ക്യഷിസ്ഥലമില്ലാത്തവര്‍ക്കും ഹ്രസ്വ കാല വിളയെന്ന നിലയില്‍ അനുയോജ്യമായ ക്യഷിയാണ് വാഴ.
22 Mar 2019
ചക്കയില്‍ പ്രതീക്ഷയോടെ ജെയിംസ്..
25 Feb 2019
പയറുക്യഷിയില്‍ ഒരു വിദ്യാര്‍ഥിമാത്യക
പുതു തലമുറ ക്യഷിയില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കൂടരഞ്ഞി മാങ്കയത്ത് നിന്നും ഒരു കോളേജ് വിദ്യാര്‍ഥി. കൊടപ്പള്ളില്‍ റെജിയുടെയും ലെനിയുടേയും മകനും തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ഥിയുമായ അബിനാണ് അരയേക്കറിനടുത്ത് പയര്‍ക്യഷി ചെയ്തു കൊണ്ട് മാത്യകയാവുന്നത്.
നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്യഷിയില്‍ താല്പര്യം കാണിച്ചു തുടങ്ങിയിരുന്ന അബിന്‍ അന്ന് ഒരു വാഴ തനിയെ നട്ട് പരിപാലിച്ച് തന്റെ ക്യഷി താല്പര്യം വെളിവാക്കിയതാണ്. അന്നു മുതല്‍ ഒരു വാഴയെങ്കിലും ഓരോ വര്‍ഷവും ക്യഷി ചെയ്യുന്നതിന് പരിശ്രമിച്ചിട്ടുണ്ട്. നന്നായി പരിപാലിച്ച് പതിനെട്ടു കിലോ വരെ ഏത്ത വാഴക്ക്യഷിയില്‍ വിളവ് ലഭിച്ചിട്ടുണ്ടെന്ന് ഈ വിദ്യാര്‍ഥി പറയുന്നു.
17 Jan 2019
ഇവിടെ ഒരുങ്ങുന്നു പഴങ്ങളുടെ തോട്ടം..
'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.
21 Nov 2018
ജേക്കബിന്റെ ജൈവക്യഷിത്തോട്ടം
19 Jul 2016
ഏറുമാടത്തില്‍ ക്യഷിക്ക് കാവലായ് ഒരു കര്‍ഷകന്‍
![]() |
| ഏറുമാടത്തിനരികില്‍ സെബാസ്റ്റ്യന്‍ പള്ളിക്കരയില്‍ |
പത്താം വയസ്സില്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പ്രായത്തില്‍ പാട്ടത്തിലുള്ള സ്ഥലത്ത് തുടങ്ങിയുള്ള ക്യഷിയോടുള്ള സ്നേഹം സെബാസ്റ്റ്യന്‍ പള്ളിക്കര എന്ന കര്‍ഷകനെ തുടര്‍പഠനവും മറ്റു ജോലികളും പ്രലോഭിപ്പിച്ചില്ല. ക്യഷിയുടെ വഴിയേ നീങ്ങി. വലിയ സാമ്പത്തിക നേട്ടങ്ങളില്ലെങ്കില്‍ക്കൂടി ഇന്നും അദ്ദേഹം കര്‍ഷകനാണ് അന്നത്തെപ്പോലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി.
21 Jun 2016
ഉയരങ്ങളില്‍ പഴങ്ങളുടെ റാണിയോടൊപ്പം .....
\\![]() |
| മാംഗോസ്റ്റീന്‍ മരത്തിനരുകില്‍ സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍. |
12 Jun 2016
ഇത് ചെറുതേനിന്റെ 'മധുരമൂറുന്ന ചെറിയ ലോകം'
പൂവാറന്‍തോടിന്റെ മടിത്തട്ടില്‍ തേനീച്ചയോട് സ്നേഹം കൂടുകയാണ് ചോക്കാട്ട് ഡെന്നിസ്. പെയിന്റിംഗ് തൊഴിലാളിയായ ഡെന്നിസിന് തേനീച്ചയോട് കമ്പം വന്നതില്‍ അതിശയമൊന്നുമില്ല. അന്‍പത് വര്‍ഷം മുന്‍പ് പൂവാറന്‍തോടില്‍ കുടിയേറിയ പിതാവ് ജോസഫിന് തേനീച്ചക്ക്യഷിയിലുള്ള കമ്പമാണ് ഡെന്നിസിന് പകര്‍ന്നു കിട്ടിയതെന്നു പറയാം. തന്റെ തൊഴിലിനിടയിലും പൂവാറന്‍തോട് ജി.എല്‍.പി സ്കൂളിന്റെ കാര്യങ്ങളിലടക്കം
പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ മടി കാണിക്കാത്ത ആളാണ്
ഡെന്നിസ്.
20 May 2016
ഈ ഓട്ടോക്കാരന്‍ ഒരു ക്യഷിക്കാരനാണ്
![]() |
| ഷിനോദ് പാവല്‍ തോട്ടത്തില്‍ |
രാവിലെ ആറുമണിക്കെഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തിലേക്ക് അതു കഴിഞ്ഞ് പതിനൊന്നു മണിയോടു കൂടി കാക്കി ധരിച്ച് ഓട്ടോക്കാരനായി അങ്ങാടിയിലേക്ക് ഇടയ്ക്ക് കാടുവെട്ടാന്‍ മറ്റുള്ള പറമ്പിലേക്ക് അതിനിടയില്‍ വാഴക്ക്യഷിയും, കപ്പക്ക്യഷിയും, വൈകുന്നേരം വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. ഇത് കൂടരഞ്ഞി കുറിഞ്ഞിപ്പാറ ഷിനോദിന്റെ ദിനചര്യ. അധ്വാനത്തില്‍ ആന്ദം കണ്ടെത്തുന്ന ക്യഷിയില്‍ സംത്യപ്തി നേടുന്ന ചെറുപ്പക്കാരുടെ പ്രതികമാണ് ഷിനോദ്. ഒരു ദിവസത്തിന്റെ ഏറിയ പങ്കും അധ്വാനിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഏവര്‍ക്കും മാത്യകയാക്കാന്‍ കഴിയുന്ന ഒരു ക്യഷിക്കാരനാണ്.
11 Apr 2016
വിപണി കണ്ട് വിളവൊരുക്കി......
| മുകേഷും കുടുംബാംഗങ്ങളും വിളവെടുത്ത പച്ചക്കറികളുമായി |
കൂടരഞ്ഞി പനക്കച്ചാല്‍ കോവിലങ്ങല്‍ മുകേഷിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറി. ബ്ലോക്ക് മെമ്പര്‍ ജിമ്മി ജോസും പഞ്ചായത്ത് മെമ്പര്‍ ജെസ്സി പാണ്ടംപടത്തിലും ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനിജോസും ക്യഷി ഓഫീസര്‍ ജിഷ പിജിയും മറ്റ് ക്യഷിഭവന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടിയായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.
19 Mar 2016
മഴമറയില്‍ 'നൂറ്മേനി'
ക്യഷി വകുപ്പിന്റെ (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്) സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള മഴമറക്ക്യഷിയുടെ പ്രോത്സാഹനം വിജയകരമാണെന്ന് കൂടരഞ്ഞി പാറേക്കുടിയില്‍ ജോസ് എന്ന കര്‍ഷകന്റെ മഴമറയിലെ പച്ചക്കറികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കര്‍ഷകന്‍ വെറുമൊരു ആവേശത്തിന്റെ പുറത്തല്ല കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് മഴമറക്ക്യഷി പദ്ധതിയിലുള്‍പ്പെട്ടത്. ക്യഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്യഷിവകുപ്പ് പരിശീലന പരിപാടികള്‍ പങ്കെടുത്ത് അനുയോജ്യമായത് മഴമറക്ക്യഷിയാണെന്ന് തിരിച്ചറിയുക യായിരുന്നു.
22 Feb 2016
കൂവക്ക്യഷിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കി ജെയ്സണ്‍
![]() |
| ജെയ്സണ്‍ ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറിനൊപ്പം |
കൂവ ഒരു ചെടിയാണ് അതോടൊപ്പം ഒരു ഔഷധവും ഇവയുടെ കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ ക്യഷിയിടങ്ങളിലൊക്കെ സമ്യദ്ധമായി വളരും. രോഗ ബാധ ഒട്ടുമില്ല. എങ്കിലും ഇവയുടെ സംസ്കരണം ബുദ്ധിമുട്ടേറിയ പ്രക്രിയ തന്നെയാണ്. അതു കൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഇവയുടെ കിഴങ്ങ് പൊടിയാക്കാന്‍ കഴിയാതെ നശിച്ചു പോകുന്നു. മണ്ണിലെ ഈ പൊന്ന് കരിക്കട്ടയായി മാറുന്ന ദുരനുഭവം. ഇവിടെ കാര്‍ഷിക ഗ്രാമമായ കൂടരഞ്ഞിയില്‍ കൂവ സംസ്കരണത്തില്‍ ഒരു സാധ്യത കണ്ടെത്തിയ കര്‍ഷകനുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാം.
12 Dec 2015
മട്ടുപ്പാവില്‍ തോട്ടമൊരുക്കി ഒരു കുടുംബം
രണ്ടരയേക്കര്‍ ക്യഷിസ്ഥലമുണ്ട് കൂടരഞ്ഞി പഞ്ഞിപ്പാറയില്‍ സെബാസ്റ്റ്യന് . തെങ്ങും ജാതിയും കമുകും റബറും മറ്റ് ഫലവ്യക്ഷങ്ങളുമൊക്കെച്ചേര്‍ന്ന ക്യഷിയിടം. ഇദ്ദേഹത്തിന്റെ ക്യഷിയിടത്തിനുള്ളിലൂടെ വീട്ടിലേക്ക് കടന്നു ചെല്ലുമ്പോള്‍ വഴിയുടെ രണ്ടു വശത്തുമുള്ള ക്യഷികള്‍ മാത്രമല്ല വിസ്മയിപ്പിക്കുന്നത് മട്ടുപ്പാവിലെ ക്യഷികള്‍ കൂടിയാണ്.
2 Dec 2015
ചെരിഞ്ഞ മട്ടുപ്പാവിലും പച്ചക്കറിക്ക്യഷിയുമായി ബാബു
വീടിനു മുകളിലെ വിശാലമായ സ്ഥലം വെറുതെ കിടക്കുന്നത് പതിവാണ്. അടുത്ത കാലത്തായി നഗരങ്ങളിലുള്ളവര്‍ പച്ചക്കറികളും വാഴപോലെയുള്ള വിളകളും എന്തിന് മരങ്ങള്‍ പോലും ടെറസ്സിനു മുകളില്‍ വളര്‍ത്തുകയും ക്യഷി ചെയ്യുകയും ചെയ്ത് തുടങ്ങി. കൂടരഞ്ഞി കാരാട്ട്പാറയില്‍ പേണ്ടാനത്ത് ബാബുവിന്റെ മട്ടുപ്പാവ് വെറുതെ കിടക്കുന്നില്ല. അവിടം നിറയെ പച്ചക്കറികളും ഒപ്പം ഇഞ്ചിയും ക്യഷി ചെയ്ത് മറുനാടന്‍
വിഷപ്പച്ചക്കറികളെ അകറ്റി വീട്ടിലേക്കാവശ്യമായ ആരോഗ്യദായകമായ പച്ചക്കറികള്‍ സ്വന്തം ഉല്‍പ്പാദിപ്പിച്ച് മട്ടുപ്പാവ് ക്യഷിത്തോട്ടമാക്കിയിരിക്കുകയാണ്. അതോടൊപ്പം ഇവിടെ ചെരിഞ്ഞ ടെറസ്സും പച്ചക്കറിക്ക്യഷി ചെയ്യുന്നതിന് ഉപയുക്തമാക്കാമെന്ന് തെളിയിക്കുക കൂടി ചെയ്യുന്നുണ്ട്. നാട്ടിന്‍പുറങ്ങളിലുള്ളവര്‍ക്ക് മട്ടുപ്പാവ് ക്യഷി അത്ര പരിചിതമല്ല. ആവശ്യമായ ക്യഷിസ്ഥലം വീടിനു ചുറ്റും ലഭ്യമാണെന്നതു തന്നെ കാരണം. എന്നാല്‍ വീടിനു ചുറ്റും വെയില്‍ കിട്ടുന്ന സ്ഥലം കുറവായതാണ് മട്ടുപ്പാവ് ക്യഷിക്ക് ഈ നാട്ടിന്‍പുറത്ത്കാരനെ പ്രേരിപ്പിച്ചത്. മട്ടുപ്പാവില്‍ ക്യഷി ചെയ്യുമ്പോള്‍ ചില ഗുണങ്ങളൊക്കെയുണ്ട്. കീട ശല്യം കുറയുമെന്നതു തന്നെ പ്രധാന ഗുണമാണ് ഒപ്പം ഇടതടവില്ലാതെ വെയില്‍ ലഭിക്കുന്നതിലൂടെ മികച്ച വിളവും.
Subscribe to:
Posts (Atom)


















