ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

19 Jul 2016

ഏറുമാടത്തില്‍ ക്യഷിക്ക് കാവലായ് ഒരു കര്‍ഷകന്‍

                      
ഏറുമാടത്തിനരികില്‍ സെബാസ്റ്റ്യന്‍ പള്ളിക്കരയില്‍
                         പത്താം വയസ്സില്‍ പള്ളിക്കൂടത്തില്‍ പഠിക്കുന്ന പ്രായത്തില്‍  പാട്ടത്തിലുള്ള സ്ഥലത്ത് തുടങ്ങിയുള്ള ക്യഷിയോടുള്ള സ്നേഹം സെബാസ്റ്റ്യന്‍ പള്ളിക്കര എന്ന കര്‍ഷകനെ തുടര്‍പഠനവും മറ്റു ജോലികളും പ്രലോഭിപ്പിച്ചില്ല. ക്യഷിയുടെ വഴിയേ നീങ്ങി. വലിയ സാമ്പത്തിക നേട്ടങ്ങളില്ലെങ്കില്‍ക്കൂടി ഇന്നും അദ്ദേഹം കര്‍ഷകനാണ് അന്നത്തെപ്പോലെ പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി.

21 Jun 2016

ഉയരങ്ങളില്‍ പഴങ്ങളുടെ റാണിയോടൊപ്പം .....

\\
മാംഗോസ്റ്റീന്‍ മരത്തിനരുകില്‍ സെബാസ്റ്റ്യന്‍ തോട്ടത്തിമ്യാലില്‍.
     'അകമ്പുഴ' കൂടരഞ്ഞിയിലെ വളരെ ഉയര്‍ന്നതും സഹ്യപര്‍വ്വതമലനിരകളിലുള്‍പ്പെട്ടതുമായ ഭൂപ്രദേശം. കോഴിക്കോടു ജില്ലയുടെ ഭൂരിഭാഗവും മലപ്പുറം കണ്ണൂര്‍ ജില്ലകളുടെ ഭാഗങ്ങളും ഇവിടെ നിന്നു നോക്കുമ്പോള്‍ കാണാം എന്നത് ഈ സ്ഥലത്തിന്റെ പ്രത്യേകതയാണ്. പ്രധാന പാതയില്‍ നിന്നും നാലു കിലോമീറ്റര്‍ ദൂരം കുത്തനെയുള്ളതും ദുര്‍ഘടവുമായ പാതയിലൂടെ സഞ്ചരിച്ചാല്‍ പടിഞ്ഞാറന്‍ കാറ്റ് വീശിയടിക്കുന്ന ഈ മലനിരകളിലെത്താം. വെയിലത്ത് വെട്ടിത്തിളങ്ങുന്ന കണ്ടിലപ്പാറ മലനിരകളും  എങ്ങും പച്ച തൂര്‍ന്ന ക്യഷിയിടങ്ങളും ആളൊഴിഞ്ഞ വീടുകളുമാണ് ഇവിടെയെത്തുന്നവരെ സ്വാഗതം ചെയ്യാനുള്ളത്.

12 Jun 2016

ഇത് ചെറുതേനിന്റെ 'മധുരമൂറുന്ന ചെറിയ ലോകം'

                                         
                   പൂവാറന്‍തോടിന്റെ മടിത്തട്ടില്‍ തേനീച്ചയോട് സ്നേഹം കൂടുകയാണ് ചോക്കാട്ട് ഡെന്നിസ്. പെയിന്റിംഗ് തൊഴിലാളിയായ ഡെന്നിസിന് തേനീച്ചയോട് കമ്പം വന്നതില്‍ അതിശയമൊന്നുമില്ല. അന്‍പത് വര്‍ഷം മുന്‍പ് പൂവാറന്‍തോടില്‍ കുടിയേറിയ പിതാവ് ജോസഫിന് തേനീച്ചക്ക്യഷിയിലുള്ള കമ്പമാണ് ഡെന്നിസിന് പകര്‍ന്നു കിട്ടിയതെന്നു പറയാം. തന്റെ തൊഴിലിനിടയിലും പൂവാറന്‍തോട് ജി.എല്‍.പി സ്കൂളിന്റെ കാര്യങ്ങളിലടക്കം പൊതു കാര്യങ്ങളില്‍ സജീവമായി ഇടപെടുന്നതില്‍ മടി കാണിക്കാത്ത ആളാണ് ഡെന്നിസ്.

20 May 2016

ഈ ഓട്ടോക്കാരന്‍ ഒരു ക്യഷിക്കാരനാണ്

                                      
ഷിനോദ് പാവല്‍ തോട്ടത്തില്‍
                രാവിലെ ആറുമണിക്കെഴുന്നേറ്റ് പച്ചക്കറിത്തോട്ടത്തിലേക്ക് അതു കഴിഞ്ഞ് പതിനൊന്നു മണിയോടു കൂടി കാക്കി ധരിച്ച് ഓട്ടോക്കാരനായി അങ്ങാടിയിലേക്ക് ഇടയ്ക്ക് കാടുവെട്ടാന്‍ മറ്റുള്ള പറമ്പിലേക്ക്  അതിനിടയില്‍ വാഴക്ക്യഷിയും, കപ്പക്ക്യഷിയും, വൈകുന്നേരം വീണ്ടും പച്ചക്കറിത്തോട്ടത്തിലേക്ക്. ഇത് കൂടരഞ്ഞി കുറിഞ്ഞിപ്പാറ ഷിനോദിന്റെ ദിനചര്യ. അധ്വാനത്തില്‍ ആന്ദം കണ്ടെത്തുന്ന ക്യഷിയില്‍ സംത്യപ്തി നേടുന്ന ചെറുപ്പക്കാരുടെ പ്രതികമാണ് ഷിനോദ്. ഒരു ദിവസത്തിന്റെ ഏറിയ പങ്കും അധ്വാനിക്കുന്ന ഈ ചെറുപ്പക്കാരന്‍ ഏവര്‍ക്കും മാത്യകയാക്കാന്‍ കഴിയുന്ന ഒരു ക്യഷിക്കാരനാണ്.

19 Apr 2016

ക്യഷി പഠിപ്പിക്കാന്‍ 'ഫാം സ്കൂളുകള്‍'

                             
ആദ്യ പരിശീലന പരിപാടിയില്‍ നിന്ന്
                 'കര്‍ഷകര്‍ക്കും പഠിക്കാന്‍ സ്കൂളുകള്‍' ഇങ്ങനെ കേട്ടിട്ട് അവിടെ പോയി ഒന്നു പഠിക്കണം. എവിടെയാണീ സ്കൂള്‍ എന്നു ചോദിക്കുന്നവര്‍ക്ക്. 'ഫാം സ്കൂളുകള്‍' നിങ്ങളുടെയടുത്തുണ്ട്. 'ആത്മ' പദ്ധതിയിലുള്‍പ്പെടുത്തിയുളള 'ഫാം സ്കൂളുകള്‍' ഓരോ ക്യഷിഭവനിലും കര്‍ഷകര്‍ക്ക് പുതിയ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിനും അറിവുകള്‍ പങ്കു വെയ്ക്കുന്നതിനുമുള്ള വേദിയായി മാറുന്നു. ഒരു ഹാളില്‍ ഇരുന്നു കൊണ്ടുള്ള പരിശീലനം തപാലില്‍ നീന്തല്‍ പഠിക്കുന്നതിന് സമാനമാണ് ഇവിടെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ 'ആത്മ' പദ്ധതിയിലുള്ള ഫാം സ്കൂളുകള്‍ കരയ്ക്കിരുന്നുള്ളതല്ല കളത്തിലിറങ്ങിയുള്ള പരിശീലനമാണ് കര്‍ഷകര്‍ക്ക് നല്‍കി വരുന്നത്. ഒരു ക്യഷിയിടം തെരെഞ്ഞെടുത്ത് അവിടെ വിളകളെ പരിചയപ്പെട്ടുള്ള പരിശീലനം അതു കര്‍ഷകനെ കൂടുതല്‍ അറിവു നേടുന്നതിനും ഉല്‍സാഹിയാക്കി മാറ്റുന്നതിനും സഹായിക്കുന്നു.

11 Apr 2016

വിപണി കണ്ട് വിളവൊരുക്കി......

                      
മുകേഷും കുടുംബാംഗങ്ങളും വിളവെടുത്ത പച്ചക്കറികളുമായി
                                കൂടരഞ്ഞി പനക്കച്ചാല്‍ കോവിലങ്ങല്‍ മുകേഷിന്റെ പച്ചക്കറിത്തോട്ടത്തിലെ വിളവെടുപ്പ് അക്ഷരാര്‍ത്ഥത്തില്‍ ആഘോഷമായി മാറി. ബ്ലോക്ക് മെമ്പര്‍ ജിമ്മി ജോസും  പഞ്ചായത്ത് മെമ്പര്‍ ജെസ്സി പാണ്ടംപടത്തിലും ക്യഷി അസ്സിസ്റ്റന്റ് ഡയറക്ടര്‍ മിനിജോസും ക്യഷി ഓഫീസര്‍ ജിഷ പിജിയും മറ്റ് ക്യഷിഭവന്‍ ഉദ്യോഗസ്ഥരും നാട്ടുകാരും കൂടിയായപ്പോള്‍ ഒരു ഉത്സവ പ്രതീതി. വിഷു വിപണി ലക്ഷ്യമാക്കി ഒരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

19 Mar 2016

മഴമറയില്‍ 'നൂറ്മേനി'

           
                     ക്യഷി വകുപ്പിന്റെ (കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്) സമഗ്ര പച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തിയുള്ള മഴമറക്ക്യഷിയുടെ പ്രോത്സാഹനം വിജയകരമാണെന്ന് കൂടരഞ്ഞി പാറേക്കുടിയില്‍ ജോസ് എന്ന കര്‍ഷകന്റെ മഴമറയിലെ പച്ചക്കറികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഈ കര്‍ഷകന്‍ വെറുമൊരു ആവേശത്തിന്റെ പുറത്തല്ല കൂടരഞ്ഞി ക്യഷിഭവനുമായി ബന്ധപ്പെട്ട് മഴമറക്ക്യഷി പദ്ധതിയിലുള്‍പ്പെട്ടത്. ക്യഷി വിജ്ഞാന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ക്യഷിവകുപ്പ് പരിശീലന പരിപാടികള്‍ പങ്കെടുത്ത് അനുയോജ്യമായത് മഴമറക്ക്യഷിയാണെന്ന് തിരിച്ചറിയുക യായിരുന്നു.