ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

13 Aug 2020

പിവിസി പൈപ്പിലെ കുരുമുളക് കൃഷി മാതൃകയുമായി ജോണി പുളിമൂട്ടില്‍

 

               കൂടരഞ്ഞി കൂമ്പാറ ഗവണ്മെന്റ് ട്രൈബല്‍ സ്കൂളിന് സമീപമുള്ള പുരയിടത്തില്‍ കുരുമുളക് കൃഷിയുടെ പുതുമാതൃക തീര്‍ക്കുകയാണ് പുളിമൂട്ടില്‍ ജോണി എന്ന കര്‍ഷകന്‍. ഫലവൃക്ഷങ്ങളും വിവിധ പച്ചക്കറി വിളകളും സുന്ദരകാഴച സമ്മാനിക്കുന്ന ഇടമാണ് ഇദ്ദേഹത്തിന്റെ കൃഷിയിടം. കൃഷിഭവന്‍ സഹായത്തോടെയുള്ള മഴമറയും എല്ലാക്കാലത്തുമുളള പച്ചക്കറിക്കൃഷിയും നമുക്കാവശ്യമുള്ളത് നമുക്ക് തന്നെ വിളയിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് പ്രചോദനമാണ്.

           തന്റെ കൃഷിയിടത്തില്‍ ചില പരീക്ഷ്ണങ്ങള്‍ക്ക് മുതിരുന്ന ഇദ്ദേഹത്തിന്റെ കൃഷിയിടത്തില്‍ ശ്രദ്ധയാകര്‍ഷിക്കുന്ന ഒന്നാണ് പി വി സി പൈപ്പില്‍ വളര്‍ത്തുന്ന കുരുമുളക് ചെടികള്‍. താങ്ങ് കാലുകള്‍ കീടബാധയാല്‍ നശിക്കുമ്പോള്‍ വളര്‍ത്തി വലുതാക്കിയ കുരുമുളക് ചെടികള്‍ നശിക്കുന്നത് കര്‍ഷകന് ദു:ഖം തന്നെയാണ്.     

5 Jun 2020

വീട്ടുമുറ്റത്ത് മുന്തിരി വിളയിച്ച് ആക്കൽ റോയ്

                 
  സുന്ദര കാഴ്ചയുടെ ഇലച്ചാര്‍ത്തുമായി കൂടരഞ്ഞി ആക്കല്‍ റോയിയുടെ വീട്ടുമുറ്റത്ത് വിളഞ്ഞ് നില്‍ക്കുന്ന മുന്തിരിപ്പഴങ്ങള്‍ വേറിട്ട കൃഷികാഴ്ച സമ്മാനിക്കുകയാണ്. രണ്ട് വര്ഷം മുൻപ് കോഴിക്കോട് നിന്ന് വാങ്ങിയ  ഒരടി വലിപ്പമുള്ള മുന്തിരി തൈ വീടിനു ഒരു വശത്ത് ജൈവവളങ്ങളിട്ട് നട്ടു പരിപാലിച്ചു. ഇന്ന് വീട്ടു മുറ്റത്ത് വിളയുന്നത് ജൈവ മുന്തിരിപ്പഴങ്ങളാണ്.

27 May 2020

കൗതുകമായി നീളമേറിയ വെണ്ടയ്ക്ക

       
                 മുറ്റത്തെ ഗ്രോബാഗുകളില്‍ വളര്‍ന്ന് വരുന്ന വെണ്ടത്തൈകള്‍ ഇത്രവലിയ വിളവ് തരുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല മരഞ്ചാട്ടി കണ്ടം പ്ലാക്കല്‍ ടോമി എന്ന കര്‍ഷകന്‍. കൂടരഞ്ഞിയിലെ ഒരു കര്‍ഷകന്റെ കൈയ്യില്‍ നിന്ന് വാങ്ങിയ വിത്തുകള്‍ തന്റെ കൃഷിരീതികളിലൂടെ വിളയിച്ചെടുത്തത് വളരെ നീളമേറിയ വെണ്ടകായ്കളാണ്.

29 Dec 2019

ജൈവക്യഷിയുമായി കാരാട്ടുപാറ പച്ചക്കറിക്ക്യഷികൂട്ടായ്മ

                   
   രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മാറാരോഗങ്ങള്‍ വരുത്തിവെയ്ക്കും എന്ന തിരിച്ചറിവിലാണ് നാം. വിഷമടിച്ചു വരുന്ന പച്ചക്കറികള്‍ക്ക് പകരം നമ്മുടെ ക്യഷിയിടങ്ങളില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കാതെ പച്ചക്കറികള്‍ ക്യഷി ചെയ്യണം എന്ന തിരിച്ചറിവും നമുക്കുണ്ട്. എങ്കിലും പച്ചക്കറികള്‍ നമ്മുടെ തൊടികളില്‍ പച്ചക്കറികള്‍ ക്യഷി ചെയ്യുന്നതിന് നാം മടി കാണിക്കാറുണ്ട്. കൂട്ടായ്മയിലൂടെ പച്ചക്കറികള്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കാരാട്ടുപാറ പച്ചക്കറിക്ക്യഷിക്കൂട്ടായ്മ. നൂറ്റിഇരുപത്തിയഞ്ച് ഗ്രോബാഗുകളിലും തടമെടുത്ത് മണ്ണിലുമായി ജൈവപച്ചക്കറികള്‍ വിളയിക്കുകയാണ് ഈ കൂട്ടായ്മ. 
                   കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ഹരിതസമ്യദ്ധിയുടെ ഭാഗമായി രൂപീകരിച്ച പതിനൊന്ന് പേരടങ്ങിയ ഈ കൂട്ടായ്മയില്‍ ജോര്‍ജ്  അക്കരത്തകിടിയില്‍ പ്രസിഡന്റും ബാബു പേണ്ടാനത്ത് സെക്രട്ടറിയുമാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിക്ക്യഷി. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്യഷി. പച്ചചാണകവും കടലപ്പിണ്ണാക്കുമുപയോഗിച്ചുള്ള സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം തുടങ്ങിയ ജൈവവളര്‍ച്ചാത്വരകങ്ങളും ഈ ക്യഷിയില്‍ ഉപയോഗിക്കുന്നു. വേപ്പ് അധിഷ്ടിത ജൈവ കീടനാശിനികളും പുകയിലക്കഷായവും പ്രധാന കീടനാശിനികള്‍ ജൈവക്യഷിയില്‍ ഉപയോഗിക്കുന്ന സ്യൂഡോമൊണാസ് മിത്രബാക്ടീരിയ അടങ്ങിയ ഉല്പ്പന്നങ്ങളും ഇവിടെ ക്യഷിയില്‍ ഉപയോഗിക്കുന്നു.

22 Dec 2019

പച്ചക്കറിക്ക്യഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ ഒരു കൂട്ടായ്മ

                       
                നമുക്ക് ജീവിക്കണമെങ്കില്‍ ആഹാരം കൂടിയേ തീരൂ. വിഷവും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ലോകത്ത് നാം കഴിക്കുന്നത് ശുദ്ധമായിരിക്കില്ല. ആരോഗ്യത്തിന് നാം അത്യാവശ്യമെന്ന് കരുതുന്ന പച്ചക്കറികളും ഇതില്‍ നിന്ന് മുക്തമല്ല. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന് കണ്ട് പിടിച്ചിട്ടുണ്ട്. അതേ സമയം കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ താരതമ്യേന രാസകീടനാശിനിയുടെ സാന്നിദ്ധ്യം കുറവാണ് താനും.

26 Sept 2019

പച്ചക്കറിത്തൈ ഉല്പാദനം സംരംഭമാക്കിയ ദമ്പതികള്‍..

                         
          തികച്ചും സാധാരണക്കാരായ ദമ്പതികള്‍ പോട്രേകളില്‍ പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭം തുടങ്ങി വിജയിപ്പിച്ച കഥയാണ് കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍, സോഫി ദമ്പതികള്‍ക്ക് പറയാനുള്ളത്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴക്ക്യഷിയും ഇഞ്ചിക്ക്യഷിയും പച്ചക്കറിക്ക്യഷിയും ചെയ്യുന്ന  കര്‍ഷകരായി കഴിഞ്ഞു വന്നിരുന്ന  ഇവര്‍ ഇന്ന് ഒരു വര്‍ഷം ആറു ലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടരഞ്ഞിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകളിലായി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേയ്ക്കും ഇവര്‍ വിതരണം ചെയ്യുന്നു.

26 Jul 2019

നേന്ത്രവാഴക്ക്യഷിയില്‍ മാത്യകയായി കര്‍ഷക ദമ്പതികള്‍

                     
                പശ്ചിമഘട്ട മലനിരയിലെ കൊടും വനത്തില്‍ നിന്നൊഴുകിയെത്തുന്ന കല്ലംപുല്ല് തോടിനു ഇരു കരയിലുമായി ചെങ്കുത്തായി കിടക്കുന്ന  ക്യഷിഭൂമിയില്‍ രണ്ട് പതിറ്റാണ്ടായി പൊന്നു വിളയിച്ച്   കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് വാഹാനിയില്‍ മോഹനന്‍, വല്‍സല ദമ്പതികള്‍ മാത്യകയാവുകയാണ്. മുഖ്യ ക്യഷി വാഴക്ക്യഷി തന്നെ. മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ എല്ലാം വിളയുന്നു. ആ നാടിന്റെ തനത് വിളയിനമായ ജാതിയും കൊക്കോയും കുരുമുളകും കാപ്പിയും കുടമ്പുളിയും ക്യഷിടത്തെ വിളസമ്യദ്ധിയിലാക്കുന്നു.
                   സ്ത്രീ വീട്ടുകാര്യം നോക്കിക്കഴിയേണ്ടുന്ന അല്ലെങ്കില്‍ അങ്ങനെയാവണമെന്ന് വിചാരിക്കുന്ന സമൂഹത്തില്‍ ഭര്‍ത്താവിനൊപ്പം ക്യഷിയിടത്തില്‍ സജീവ സാന്നിദ്ധ്യമായ കര്‍ഷകയായി  മാറി പ്രചോദനമാകുന്നു എന്ന പ്രത്യേകതയാണ് ഈ കര്‍ഷക ദമ്പതികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.