ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

25 Feb 2016

ആനയോട്ടിലെ പാവല്‍ മഹാത്മ്യം

                                   സുഹ്യത്തുക്കള്‍ ചേര്‍ന്ന് ക്യഷി തുടങ്ങിയപ്പോള്‍ ക്യഷി ചെയ്തവര്‍ മാത്രമല്ല സഹകരണം കാണിച്ചത് ക്യഷിയിടത്തിലെ പാവലും കൂടിയാണ്. 'നല്ല പോലെ കായ്ച്ചു നല്ല വിളവ്'. പറഞ്ഞു വരുന്നത് രണ്ടു സുഹ്യത്തുക്കളുടെ കൂട്ടു ക്യഷിയെപ്പറ്റിയാണ്. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ ഒരു ഉള്‍നാടന്‍ പ്രദേശമാണ് ആനയോട് ഇവിടെ മുഖ്യ ക്യഷികള്‍ തെങ്ങ്, കവുങ്ങ്, കുരുമുളക്, ജാതി, കൊക്കോ എന്നിവയാണ്. പച്ചക്കറിക്ക്യഷി വലിയ തോതില്‍ ഇവിടെയില്ല വീട്ടാവശ്യത്തിനുള്ളത് അവരവര്‍ ക്യഷി ചെയ്യുന്നു എന്നു മാത്രം. ഇവിടെ രണ്ടു സുഹ്യത്തുക്കള്‍ കീരമ്പനാല്‍ ജെയിംസും പ്ലാക്കിയില്‍ മൈക്കിളും ഒന്നു ചേര്‍ന്ന് പച്ചക്കറിക്ക്യഷി ആരംഭിച്ചു. നേരത്തെ വാഴക്ക്യഷിയില്‍ പങ്കാളികളാണിവര്‍. ജെയിംസ് പച്ചക്കറിക്ക്യഷി തുടങ്ങുന്ന കാര്യം മൈക്കിളിനോട് പറഞ്ഞപ്പോള്‍ മൈക്കിള്‍ ഒരെതിര്‍പ്പും ഇല്ലാതെ സമ്മതം മൂളി.

22 Feb 2016

കൂവക്ക്യഷിക്കാര്‍ക്ക് വരുമാന മാര്‍ഗ്ഗമൊരുക്കി ജെയ്സണ്‍

ജെയ്സണ്‍ ക്യഷി അസ്സിസ്റ്റന്റ് ഹരികുമാറിനൊപ്പം
                               കൂവ ഒരു ചെടിയാണ് അതോടൊപ്പം ഒരു ഔഷധവും ഇവയുടെ കിഴങ്ങാണ് ഉപയോഗപ്പെടുത്തുന്നത്. നമ്മുടെ ക്യഷിയിടങ്ങളിലൊക്കെ സമ്യദ്ധമായി വളരും. രോഗ ബാധ ഒട്ടുമില്ല. എങ്കിലും ഇവയുടെ സംസ്കരണം ബുദ്ധിമുട്ടേറിയ പ്രക്രിയ തന്നെയാണ്. അതു കൊണ്ടുതന്നെ ചിലപ്പോഴൊക്കെ ഇവയുടെ കിഴങ്ങ് പൊടിയാക്കാന്‍ കഴിയാതെ  നശിച്ചു പോകുന്നു. മണ്ണിലെ ഈ പൊന്ന് കരിക്കട്ടയായി മാറുന്ന ദുരനുഭവം. ഇവിടെ കാര്‍ഷിക ഗ്രാമമായ കൂടരഞ്ഞിയില്‍ കൂവ സംസ്കരണത്തില്‍ ഒരു സാധ്യത കണ്ടെത്തിയ കര്‍ഷകനുണ്ട്. അദ്ദേഹത്തെ പരിചയപ്പെടാം. 

17 Feb 2016

വാഴക്കന്ന് വിതരണം ചെയ്തു.

          കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതി വനിതകള്‍ക്കൂള്ള വാഴക്കന്ന് വിതരണം പദ്ധതി പ്രകാരം ഉദ്ഘാടനം  ബഹു: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. സോളി ജോസഫ്   നിര്‍വ്വഹിച്ചു . ചടങ്ങില്‍ ബഹു. വൈസ് പ്രസിഡന്റ് ശ്രീ. വി എ നസീര്‍ മെമ്പര്‍മാരായ ജോസ് പള്ളിക്കുന്നേല്‍, ഏലിയാമ്മ ഇടമുളയില്‍ ക്യഷി ഓഫീസര്‍ ജിഷ പി ജി, ക്യഷി അസ്സിസ്റ്റന്റുമാരായ ഹരികുമാര്‍, മിഷേല്‍ ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രകാരം ഗുണ ഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ക്ക് ഒരു വാഴക്കന്നിന് 3.50 രൂപ പ്രകാരമാണ് കന്നുകള്‍ 75% സബ്സീഡിയില്‍ ലഭിക്കുന്നത്. വാഴക്കന്നിനായി ഗുണഭോക്ത്യ ലിസ്റ്റിലുള്‍പ്പെട്ട കര്‍ഷകര്‍ ക്യഷിഭവനുമായി ബന്ധപ്പെടേണ്ടതാണ്.