ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

30 Apr 2015

കര്‍ഷകര്‍ക്ക് ക്യഷിപാഠമായി ബെന്നി പാറമ്പുഴ

                                
                  ബെന്നി പാറമ്പുഴ കൂടരഞ്ഞിയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രഫറാണ്. അതോടൊപ്പം ക്യഷിയെ സ്നേഹിക്കുന്ന ഒരു കര്‍ഷകനും കൂടിയാണ്. കൂടരഞ്ഞി ടൌണിനടുത്ത്  പാല്‍ സൊസൈറ്റികുന്നിന്റെ നെറുകയിലാണ് വീടും അതിനോടനുബന്ധിച്ച ക്യഷിയിടവും. അവിടെ  കുറഞ്ഞ സ്ഥലമേയുള്ളൂ ബാക്കി സ്ഥലം കുറേയകലെ കൂടരഞ്ഞി പഞ്ചായത്തില്‍ത്തന്നെയുള്ള ആനയോടാണ്. താമസിക്കുന്ന മുപ്പത് സെന്റിനടുത്തുള്ള ക്യഷിയിടത്തില്‍ വിളയാത്തതായൊന്നുമില്ല. ഇവിടെ ക്യഷിചെയ്തിരിക്കുന്ന പച്ചക്കറികളും പഴങ്ങളും മറ്റു വിളകളും നിറയെ വിളവു തരുന്നു. അദ്ധ്വാനത്തിന്റെ മഹത്വം കണ്ടു പഠിക്കണമെങ്കില്‍ ഇയാളെ കണ്ടു പഠിക്കണം എന്നു പറയുകയാണെങ്കില്‍ അത് ബെന്നി പാറമ്പുഴയായിരിക്കും എന്നതില്‍ സംശയമില്ല. ഇത്രയും കാലമുള്ള ബെന്നിയുടെ ജീവിതത്തില്‍ അദ്ദേഹം കൈവെക്കാത്ത മേഖലകളില്ല. കര്‍ഷകനായി, ഫോട്ടോഗ്രാഫറായി, വ്യാപാരിയായി, ബസ് കണ്ടക്ടറായി, കിണറിന് സ്ഥാനം കാണുന്നയാളായി, ഗാനമേളയില്‍ തബലക്കാനും  ട്രിപ്പിള്‍ ഡ്രമ്മുകാരനുമായി  വേഷങ്ങള്‍ക്കു കുറവൊന്നുമില്ല.

25 Apr 2015

പച്ചക്കറിക്ക്യഷിയില്‍ മാത്യകയായി ഒരു യുവ കര്‍ഷകന്‍

                                
                   വയലുകളൊന്നുമില്ലാത്തതിനാല്‍ കൂടരഞ്ഞിയില്‍ വിശാലമായുള്ള പച്ചക്കറിത്തോട്ടങ്ങളൊന്നും തന്നെ കാണാന്‍ സാധിക്കുകയില്ല. എങ്കിലും ഇവിടെയുള്ള ചില കര്‍ഷകര്‍ ഒരേക്കറും രണ്ടേക്കറുമൊക്കെ പച്ചക്കറികള്‍ ക്യഷി ചെയ്യാറുണ്ട്. അങ്ങനെ ക്യഷിചെയ്യുന്നവരില്‍ ശ്രദ്ധേയനാവുകയാണ് ഷാജി കടമ്പനാട്ട് എന്ന യുവ കര്‍ഷകന്‍. സ്വന്തമായുള്ള ഒരേക്കറിനടുത്ത ക്യഷിയിടത്തിലും പാട്ടത്തിനെടുത്ത രണ്ടേക്കറിനടുത്തുള്ള ക്യഷിയിടത്തിലും അദ്ദേഹം പച്ചക്കറിക്ക്യഷി ചെയ്തു വരുന്നു.  നവംബറില്‍ പാട്ടത്തിനെടുത്ത ക്യഷിയിടത്തില്‍ ആരംഭിച്ച പച്ചക്കറിക്ക്യഷി കൂടരഞ്ഞി അങ്ങാടിയോടടുത്ത ഒരേക്കറിനടുത്തു വരുന്ന ക്യഷിയിടത്തിലും ഇപ്പോള്‍ തുടരുന്നു.

17 Apr 2015

പഴമയുടെ പ്രസരിപ്പില്‍ ഒരു കര്‍ഷകന്‍.

                  
                                  'ക്യഷി' എന്നത് ജീവിതവും ജീവിതമാര്‍ഗ്ഗവുമാണ് ചിലര്‍ക്ക് അതിലൊരാളാണ് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ 'മഞ്ഞക്കടവ് 'എന്ന മലയോര ഗ്രാമത്തിലെ മാത്യു കോട്ടൂര്‍ എന്ന കര്‍ഷകന്‍. പഴയകാല കര്‍ഷകരെ ഓര്‍മ്മിപ്പിക്കുന്ന തലേക്കെട്ടും കൊണ്ട് ക്യഷിയിടത്തിലേക്കിറങ്ങുന്ന മാത്യുച്ചേട്ടന്‍ കര്‍ക്കശക്കാരനായ ക്യഷിക്കാരനാണ്. ക്യഷിയിടത്തില്‍ അദ്ദേഹം തുടര്‍ന്നു വരുന്നത് ഒരു പഴയകാല കര്‍ഷകന്റെ ക്യഷിരീതികളാണ്. കാര്‍ഷികശീലങ്ങള്‍ മാറാന്‍ അദ്ദേഹം ഒരുക്കമല്ലാത്ത അദ്ദേഹം തന്റെ ക്യഷിയിടത്തില്‍ വിളയിക്കുന്നത് പൊന്നാണ്.  മഞ്ഞക്കടവ് എന്ന പ്രദേശം പൂര്‍ണ്ണമായും കുടിയേറ്റ മേഖലയാണ് കുത്തനെ കിടക്കുന്ന ഈ പ്രദേശത്തിന്റെ ഒരു ഭാഗം പൂര്‍ണ്ണമായും വനമാണ്.   പൂവാറന്‍തോടിന്റെയും അകമ്പുഴയുടേയും ഇടയിലായുള്ള ഈ പ്രദേശത്തുള്ളവരില്‍ ഭൂരിഭാഗവും ഇപ്പോള്‍ ഇവിടെ നിന്ന് താമസം മാറ്റുകയൊ വിറ്റു പോവുകയോ ചെയ്തിട്ടുണ്ട്. അങ്ങനെ ഈ ക്യഷിയിടം വിട്ടു പോകുന്നതിന് താല്‍പര്യമില്ലാതെ ഇവിടെത്തന്നെ താമസിച്ച് ക്യഷി തുടരുന്ന അപൂര്‍വ്വം ചില കര്‍ഷകരിലൊരാളാണ് മാത്യു കോട്ടൂര്‍. മഞ്ഞക്കടവില്‍ നിന്ന് 'ഉടുമ്പുപാറ'യിലേക്ക് പോകുന്ന 'പൂതംകുഴി' റോഡിനരുകിലാണ് ഇദ്ദേഹത്തിന്റെ ക്യഷിയിടം. ജാതിയും കാപ്പിയും കൊക്കോയും ഗ്രാമ്പുവും നിറഞ്ഞു നില്‍ക്കുന്ന ഇദ്ദേഹത്തിന്റെ ക്യഷിയിടത്തില്‍ പ്രധാന വരുമാന മാര്‍ഗ്ഗമായി വാഴയും ക്യഷി ചെയ്യുന്നു. നേന്ത്രവാഴ മുഖ്യ ഇനമായി ക്യഷി ചെയ്യുന്ന അദ്ദേഹം കൂടരഞ്ഞി ക്യഷിഭവനില്‍ നിന്നും ലഭിച്ച 'ഗ്രാന്‍ഡ് നയന്‍' ഇനത്തില്‍പ്പെട്ട ടിഷ്യൂ കള്‍ച്ചര്‍ വാഴയും ചെങ്കദളിയും ഇവിടെ ക്യഷി ചെയ്യുന്നുണ്ട്.

12 Apr 2015

അടുക്കളത്തോട്ടമൊരുക്കി വിന്‍സന്റ് നടുക്കുടിയില്‍


                 അടുക്കളത്തോട്ടമെന്നത് ഇപ്പോള്‍ ഒരു ആവേശമാണ്. സോഷ്യല്‍ മീഡിയയിലൊക്കെ ഈ ആവേശത്തിന്റെ ഒരു തരംഗം തന്നെ പ്രകടമാണ്. കൂടരഞ്ഞിയില്‍ മഞ്ഞപ്പൊയിലുള്ള വിന്‍സന്റ് നടുക്കുടിയുടെ ക്യഷിയിടം  സന്ദര്‍ശിക്കുകയാണെങ്കില്‍ ഈ ആവേശം കാണാന്‍ കഴിയും. പയര്‍, പാവല്‍, പടവലം, കോവല്‍ തുടങ്ങിയ പച്ചക്കറികള്‍  ക്യഷിയിടത്തില്‍ പന്തലിച്ചു നില്‍ക്കുന്നതു കാണുമ്പോള്‍ ഇങ്ങനെ തോന്നിപ്പോകാതെ തരമില്ല. ഇദ്ദേഹത്തിന്റെ വീടിനു മുന്നിലുള്ള ക്യഷിയിടത്തിന്റെ പല ഭാഗത്തായാണ് പച്ചക്കറികള്‍ ക്യഷി ചെയ്തിരിക്കുന്നത്. അതു കാണുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ ക്യഷിയിലുള്ള ആവേശം മനസ്സിലാക്കാന്‍ ഏതൊരാള്‍ക്കും കഴിയും. ഏതായാലും അയല്‍ക്കാരും ഈ ആവേശത്തിനൊപ്പം തന്നെയുണ്ട് അവരും ഈ ക്യഷിടത്തില്‍ സഹായിക്കാനായി എത്താറുണ്ട് വിളവില്‍ അവര്‍ക്കും ഒരു പങ്ക് കൊടുക്കും. സമഗ്ര പച്ചക്കറി വികസന പദ്ധതിയിലെ സ്കാറ്റേര്‍ഡ് ക്ലസ്റ്റര്‍ വിഭാഗത്തിലുള്‍പ്പെടുത്തി ക്കൊണ്ട് കൂടരഞ്ഞി ക്യഷിഭവനും ഇവരുടെ ആവേശത്തിനൊ പ്പമുണ്ട്.

10 Apr 2015

വേനല്‍ മഴയിലും ചുഴലിക്കാറ്റിലും പൂവാറംതോട് മേഖലയില്‍ വന്‍ ക്യഷി നാശം...

                  കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വേനല്‍ മഴയോടൊപ്പമുള്ള ചുഴലിക്കാറ്റില്‍ കൂടരഞ്ഞിയിലെ മലയോര മേഖലയായ പൂവാറംതോട് പ്രദേശത്തെ നിരവധി കര്‍ഷകരുടെ ക്യഷി നശിച്ചു. പൂവാറംതോട്- കല്ലംപുല്ല്, തമ്പുരാന്‍കൊല്ലി, ഓടപ്പൊയില്‍, കൊടിക്കല്‍, മണ്ണാര്‍പ്പൊയില്‍ തുടങ്ങിയ പ്രദേശങ്ങളിലാണ് ചുഴലിക്കാറ്റ് നാശനഷ്ടം വരുത്തിയിരി ക്കുന്നത്. ജോളി തെക്കേക്കര, ജെയിംസ് സ്തുതിക്കാട്, സിബി ഏട്ടാനിയില്‍, കമല മേലെപ്പറമ്പില്‍, രാജന്‍ കുറ്റിയോഴത്തില്‍, വല്‍സല വാഹാനിയില്‍, സജി വാഹാനിയില്‍, മൈക്കിള്‍ കളപ്പുരക്കല്‍ തുടങ്ങിയ കര്‍ഷകരുടെ നൂറുകണക്കിനു വാഴയാണ് കാറ്റില്‍ നിപതിച്ചത്. കൂടാതെ തെങ്ങ്, ജാതി, കൊക്കോ, കമുക് തുടങ്ങിയ വിളകള്‍ക്കും നാശനഷ്ടമുണ്ടായി കൂടരഞ്ഞി ക്യഷിഭവന്‍ ഉദ്യോഗസ്ഥര്‍ ക്യഷിയിടങ്ങള്‍ സന്ദര്‍ശിച്ച് നടപടികള്‍ സ്വീകരിച്ചു വരുന്നു.

7 Apr 2015

കിഴങ്ങ് വര്‍ഗ്ഗ വിളകളുടെ വിത്തുകള്‍ വിതരണം ചെയ്യുന്നു

      
        നിറവ് പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവനില്‍ ചേന ചേമ്പ് കാച്ചില്‍ വിത്തുകള്‍ക്ക് ഗുണഭോക്ത്യ വിഹിതം അടച്ചവര്‍ക്ക് വിത്തുകള്‍ 6.4.2015 മുതല്‍ വിതരണം ചെയ്യുന്നു. ഗുണഭോക്ത്യ വിഹിതം അടച്ചവര്‍ ക്യഷിഭവനിലെത്തി വിത്തുകള്‍ കൈപ്പറ്റേണ്ടതാണ്.