ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

29 Dec 2019

ജൈവക്യഷിയുമായി കാരാട്ടുപാറ പച്ചക്കറിക്ക്യഷികൂട്ടായ്മ

                   
   രാസകീടനാശിനികള്‍ പ്രയോഗിച്ച പച്ചക്കറികള്‍ മാറാരോഗങ്ങള്‍ വരുത്തിവെയ്ക്കും എന്ന തിരിച്ചറിവിലാണ് നാം. വിഷമടിച്ചു വരുന്ന പച്ചക്കറികള്‍ക്ക് പകരം നമ്മുടെ ക്യഷിയിടങ്ങളില്‍ രാസ കീടനാശിനികള്‍ ഉപയോഗിക്കാതെ പച്ചക്കറികള്‍ ക്യഷി ചെയ്യണം എന്ന തിരിച്ചറിവും നമുക്കുണ്ട്. എങ്കിലും പച്ചക്കറികള്‍ നമ്മുടെ തൊടികളില്‍ പച്ചക്കറികള്‍ ക്യഷി ചെയ്യുന്നതിന് നാം മടി കാണിക്കാറുണ്ട്. കൂട്ടായ്മയിലൂടെ പച്ചക്കറികള്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കാരാട്ടുപാറ പച്ചക്കറിക്ക്യഷിക്കൂട്ടായ്മ. നൂറ്റിഇരുപത്തിയഞ്ച് ഗ്രോബാഗുകളിലും തടമെടുത്ത് മണ്ണിലുമായി ജൈവപച്ചക്കറികള്‍ വിളയിക്കുകയാണ് ഈ കൂട്ടായ്മ. 
                   കൂടരഞ്ഞി ക്യഷിഭവന്‍ ആത്മ പദ്ധതിയിലുള്‍പ്പെടുത്തി ഹരിതസമ്യദ്ധിയുടെ ഭാഗമായി രൂപീകരിച്ച പതിനൊന്ന് പേരടങ്ങിയ ഈ കൂട്ടായ്മയില്‍ ജോര്‍ജ്  അക്കരത്തകിടിയില്‍ പ്രസിഡന്റും ബാബു പേണ്ടാനത്ത് സെക്രട്ടറിയുമാണ്. ഇവരുടെ മേല്‍നോട്ടത്തിലാണ് പച്ചക്കറിക്ക്യഷി. പൂര്‍ണ്ണമായും ജൈവ രീതിയിലാണ് ക്യഷി. പച്ചചാണകവും കടലപ്പിണ്ണാക്കുമുപയോഗിച്ചുള്ള സ്ലറിയാണ് ഇവിടുത്തെ പ്രധാന വളം. ഫിഷ് അമിനോ ആസിഡ് , പഞ്ചഗവ്യം തുടങ്ങിയ ജൈവവളര്‍ച്ചാത്വരകങ്ങളും ഈ ക്യഷിയില്‍ ഉപയോഗിക്കുന്നു. വേപ്പ് അധിഷ്ടിത ജൈവ കീടനാശിനികളും പുകയിലക്കഷായവും പ്രധാന കീടനാശിനികള്‍ ജൈവക്യഷിയില്‍ ഉപയോഗിക്കുന്ന സ്യൂഡോമൊണാസ് മിത്രബാക്ടീരിയ അടങ്ങിയ ഉല്പ്പന്നങ്ങളും ഇവിടെ ക്യഷിയില്‍ ഉപയോഗിക്കുന്നു.

22 Dec 2019

പച്ചക്കറിക്ക്യഷിയില്‍ സ്വയം പര്യാപ്തത നേടാന്‍ ഒരു കൂട്ടായ്മ

                       
                നമുക്ക് ജീവിക്കണമെങ്കില്‍ ആഹാരം കൂടിയേ തീരൂ. വിഷവും മറ്റ് മാലിന്യങ്ങളും നിറഞ്ഞ ലോകത്ത് നാം കഴിക്കുന്നത് ശുദ്ധമായിരിക്കില്ല. ആരോഗ്യത്തിന് നാം അത്യാവശ്യമെന്ന് കരുതുന്ന പച്ചക്കറികളും ഇതില്‍ നിന്ന് മുക്തമല്ല. കേരളത്തിലേക്ക് അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പച്ചക്കറികളില്‍ കീടനാശിനിയുടെ അളവ് ഉയര്‍ന്ന തോതിലാണെന്ന് കണ്ട് പിടിച്ചിട്ടുണ്ട്. അതേ സമയം കേരളത്തില്‍ ഉല്പ്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ താരതമ്യേന രാസകീടനാശിനിയുടെ സാന്നിദ്ധ്യം കുറവാണ് താനും.

26 Sept 2019

പച്ചക്കറിത്തൈ ഉല്പാദനം സംരംഭമാക്കിയ ദമ്പതികള്‍..

                         
          തികച്ചും സാധാരണക്കാരായ ദമ്പതികള്‍ പോട്രേകളില്‍ പച്ചക്കറിത്തൈകള്‍ ഉല്പാദിപ്പിക്കുന്ന സംരംഭം തുടങ്ങി വിജയിപ്പിച്ച കഥയാണ് കൂടരഞ്ഞി കുരീക്കാട്ടില്‍ ജോണ്‍, സോഫി ദമ്പതികള്‍ക്ക് പറയാനുള്ളത്. കോഴിക്കോടിന്റെ കിഴക്കന്‍ മലയോര പ്രദേശമായ കക്കാടംപൊയിലില്‍ വാഴക്ക്യഷിയും ഇഞ്ചിക്ക്യഷിയും പച്ചക്കറിക്ക്യഷിയും ചെയ്യുന്ന  കര്‍ഷകരായി കഴിഞ്ഞു വന്നിരുന്ന  ഇവര്‍ ഇന്ന് ഒരു വര്‍ഷം ആറു ലക്ഷത്തോളം പച്ചക്കറിത്തൈകള്‍ ഉല്പ്പാദിപ്പിച്ച് വിതരണം ചെയ്യുന്നു. കൂടരഞ്ഞിയില്‍ പാട്ടത്തിനെടുത്ത സ്ഥലത്ത് രണ്ട് പോളിഹൗസുകളിലായി പച്ചക്കറിത്തൈകള്‍ ഉണ്ടാക്കി ജില്ലയ്ക്കകത്തും മറ്റ് ജില്ലകളിലേയ്ക്കും ഇവര്‍ വിതരണം ചെയ്യുന്നു.

26 Jul 2019

നേന്ത്രവാഴക്ക്യഷിയില്‍ മാത്യകയായി കര്‍ഷക ദമ്പതികള്‍

                     
                പശ്ചിമഘട്ട മലനിരയിലെ കൊടും വനത്തില്‍ നിന്നൊഴുകിയെത്തുന്ന കല്ലംപുല്ല് തോടിനു ഇരു കരയിലുമായി ചെങ്കുത്തായി കിടക്കുന്ന  ക്യഷിഭൂമിയില്‍ രണ്ട് പതിറ്റാണ്ടായി പൊന്നു വിളയിച്ച്   കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് വാഹാനിയില്‍ മോഹനന്‍, വല്‍സല ദമ്പതികള്‍ മാത്യകയാവുകയാണ്. മുഖ്യ ക്യഷി വാഴക്ക്യഷി തന്നെ. മൂന്നരയേക്കര്‍ ക്യഷിയിടത്തില്‍ എല്ലാം വിളയുന്നു. ആ നാടിന്റെ തനത് വിളയിനമായ ജാതിയും കൊക്കോയും കുരുമുളകും കാപ്പിയും കുടമ്പുളിയും ക്യഷിടത്തെ വിളസമ്യദ്ധിയിലാക്കുന്നു.
                   സ്ത്രീ വീട്ടുകാര്യം നോക്കിക്കഴിയേണ്ടുന്ന അല്ലെങ്കില്‍ അങ്ങനെയാവണമെന്ന് വിചാരിക്കുന്ന സമൂഹത്തില്‍ ഭര്‍ത്താവിനൊപ്പം ക്യഷിയിടത്തില്‍ സജീവ സാന്നിദ്ധ്യമായ കര്‍ഷകയായി  മാറി പ്രചോദനമാകുന്നു എന്ന പ്രത്യേകതയാണ് ഈ കര്‍ഷക ദമ്പതികളെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്.

30 May 2019

ഒത്തൊരുമയുടെ നേന്ത്രവാഴക്കുലകളുമായി ഒരു കൂട്ടായ്മ

         

                     കര്‍ഷകര്‍ ഒന്ന് ചേര്‍ന്നാല്‍ ക്യഷി വിജയിക്കില്ലെന്നും കര്‍ഷകര്‍ക്ക് ഒത്തൊരുമയില്ലെന്നും കര്‍ഷകര്‍ തന്നെ സ്വയം വിമര്‍ശനം നടത്താറുണ്ട്.  ഈ ധാരണയെ മാറ്റി മറിച്ചുകൊണ്ട് കോഴിക്കോട്  കക്കാടംപൊയിലില്‍ ഏഴു കര്‍ഷകര്‍  ഒത്തൊരുമയോടെ വിളയിച്ചെടുക്കുകയാണ്   'നേന്ത്രവാഴക്കുലകള്‍'.  നാലായിരത്തോളം നേന്ത്രവാഴകള്‍ കക്കാടംപൊയില്‍ അങ്ങാടിക്ക് സമീപം പാട്ടത്തിനെടുത്ത സ്ഥലത്ത് ഇവര്‍ ക്യഷി ചെയ്യുന്നു.

15 May 2019

മണലാരിണ്യത്തില്‍ നിന്ന് ഹരിത കാന്തിയിലേക്ക് ...

                       
 'നമ്മുടെ സ്വന്തം നാടിന്റെ ഗ്രാമഭംഗി ഏത് പ്രവാസിയേയും തിരിച്ചു വരവിനായി പ്രലോഭിപ്പിക്കും. നമ്മുടെ കൊച്ചു നാടിന്റെ മനോഹാരിത വേറെവിടേയും ദര്‍ശിക്കാന്‍ കഴിയില്ല.  ഇവിടം വിട്ടു പോയി മറ്റ് രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്കാക്കാണ് മാറ്റാരേക്കാളും മനസ്സിലാകുന്നത്. കൂടരഞ്ഞി മാങ്കയം സ്വദേശി ഉഴുന്നാലില്‍ ജിമ്മി അലക്സ് ആ തിരിച്ചറിവില്‍ ഇരുപത്തിനാല് വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു കൊണ്ട് ഇന്ന്  സ്വന്തം നാടിനെ സ്നേഹിക്കുകയും അനുഭവിക്കുകയുമാണ്  ഒരു പൂര്‍ണ്ണസമയ ക്യഷിക്കാരനായി. 

14 Apr 2019

അധിക വരുമാനത്തിന് വാഴയ്ക്ക് ഇടവിള പച്ചക്കറി

           
        ചുരുങ്ങിയ സമയത്തിനുള്ളില്‍ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പ് വരുത്തുന്നതില്‍ ഇന്ന് വാഴക്ക്യഷിയ്ക്കല്ലാതെ വേറൊരു ക്യഷിയ്ക്കും സാധ്യമല്ല. ഇന്ന് മലയോര മേഖലയിലെ നിരവധി കര്‍ഷകര്‍ ഈ വിളയ്ക്ക് പുറകേയാണ്. പത്ത് പന്ത്രണ്ട് മാസത്തിനുള്ളില്‍ വിളവെടുക്കാം, പ്രതികൂല സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ മുടക്ക് മുതലിന്റെ മൂന്നിരട്ടി ലാഭവും ലഭിക്കും. അത് കൊണ്ട് തന്നെ കര്‍ഷകര്‍ക്ക് പ്രിയങ്കരമായ വിളയാണ് വാഴ. കൂടുതല്‍ കര്‍ഷകരും പാട്ടത്തിനെടുത്ത സ്ഥലത്താണ് ക്യഷി ചെയ്യുന്നത്. ക്യഷിയെ സ്നേഹിക്കുന്നവര്‍ക്കും സ്വന്തമായി ക്യഷിസ്ഥലമില്ലാത്തവര്‍ക്കും ഹ്രസ്വ കാല വിളയെന്ന നിലയില്‍ അനുയോജ്യമായ ക്യഷിയാണ് വാഴ.

22 Mar 2019

ചക്കയില്‍ പ്രതീക്ഷയോടെ ജെയിംസ്..

                          നൂറിലധികം പ്ലാവുകള്‍ നിറഞ്ഞു നില്‍ക്കുന്ന ക്യഷിയിടം. പല പ്രായത്തിലുള്ളവയില്‍ നട്ടു വളര്‍ത്തിയതുണ്ട് കുരു വീണ് മുളച്ചതുണ്ട്. ആനയോട് മാവേലിമണ്ണില്‍ ജെയിംസ് എന്ന ചാക്കോ  മുപ്പത്തിയഞ്ചു വര്‍ഷത്തിലധികമായി ക്യഷി തുടങ്ങിയിട്ട്. അദ്ദേഹം ഒരിക്കല്‍ പോലും പ്ലാവ് ഒരു ക്യഷിയായി കണ്ടിരുന്നില്ല. ക്യഷിയിടത്തിലെ വിളകള്‍ അതിനിടയ്ക്ക് ഒരു ഫലവ്യക്ഷം എന്ന പരിഗണന മാത്രമേ  പ്ലാവിന്ന ല്‍കിയിരുന്നുള്ളൂ. ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചത് മുതലാണ് ക്യഷിയിടത്തിലെ ഈ പ്ലാവ് മഹാത്മ്യം തിരിച്ചറിഞ്ഞ് തുടങ്ങിയത്. നിരവധി ആളുകള്‍ ഇപ്പോള്‍ ആവശ്യക്കാരായുണ്ട്. കഴിഞ്ഞ വര്‍ഷം വരെ ചക്ക പഴുത്ത് വീണു പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. മഴക്കെടുതിക്ക് ശേഷം പ്ലാവില്‍ കഴിഞ്ഞ കൊല്ലത്തെ അത്രയും വിളവില്ല. ഉണ്ടായിരുന്നെങ്കില്‍ നല്ലൊരു വരുമാനം തന്നെ ഇക്കൊല്ലം ലഭിക്കുമായിരുന്നു എന്ന് ജെയിംസ് പറയുന്നു.

12 Mar 2019

ജോര്‍ജ്ജേട്ടന് ഇത് തേന്‍ കാലം

                                

              തേനീച്ചകള്‍ വട്ടമിട്ടു പറക്കുമ്പോഴും അവ കുത്തുമെന്ന പേടി ലവലേശമില്ല  ജോര്‍ജ്ജേട്ടന്.  ജോര്‍ജ്ജേട്ടനിത് തേനെടുപ്പിന്റെ കാലമാണ്. നൂറിലധികം വരുന്ന തേനീച്ചപ്പെട്ടികളില്‍ തേന്‍ കുമിഞ്ഞു കൂടുന്ന സമയം. കോഴിക്കോട് കൂടരഞ്ഞി അക്കരത്തകിടിയില്‍ ജോര്‍ജ്ജ് എന്ന കര്‍ഷകന്‍ വര്‍ഷങ്ങളായി കാരാട്ടുപാറയിലെ സ്വന്തം ക്യഷിയിടത്തിലും മറ്റ് പറമ്പുകളിലുമായി പെട്ടികള്‍ സ്ഥാപിച്ച് തേനീച്ചക്ക്യഷി ചെയ്തു വരുന്നു. മഴക്കെടുതിയില്‍  പെട്ടികളില്‍ നിന്ന് തേനീച്ചകള്‍ പോയെങ്കിലും ഇപ്പോള്‍ അത് തിരികെപ്പിടിച്ചിരിക്കയാണ് ഈ കര്‍ഷകന്‍. നൂറിലധികം പെട്ടികളാണ് ഇപ്പോള്‍ ഇദ്ദേഹം പരിപാലിച്ച് വരുന്നത്.

8 Mar 2019

മട്ടുപ്പാവില്‍ കുരുമുളക് ക്യഷി, ഇത് വില്‍സന്റെ സ്റ്റൈല്‍

                 
                   മട്ടുപ്പാവില്‍ കുരുമുളക് ക്യഷിയോ? എന്ന് വിചാരിച്ച് അത്ഭുതപ്പെടേണ്ട. കൂടരഞ്ഞി കരിംകുറ്റി തയ്യില്‍ വില്‍സണ്‍ എന്ന ചെറുപ്പക്കാരന്‍ തന്റെ ചെറിയ ടെറസ്സ് പൂര്‍ണ്ണമായും കുരുമുളക് ക്യഷിയ്ക്കായി മാറ്റി വെച്ചിരിക്കുകയാണ്.  പച്ചക്കറിക്യഷി ചെയ്തിരുന്ന സ്ഥലമാണ് ഇന്ന് കുരുമുളക് കയ്യടക്കിയിരിക്കുന്നത്.

25 Feb 2019

പയറുക്യഷിയില്‍ ഒരു വിദ്യാര്‍ഥിമാത്യക

               
                                   പുതു തലമുറ ക്യഷിയില്‍ താല്പര്യം കാണിക്കുന്നില്ല എന്ന് വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി കൂടരഞ്ഞി മാങ്കയത്ത് നിന്നും ഒരു കോളേജ് വിദ്യാര്‍ഥി. കൊടപ്പള്ളില്‍ റെജിയുടെയും ലെനിയുടേയും മകനും തിരുവമ്പാടി അല്‍ഫോന്‍സാ കോളേജ് വിദ്യാര്‍ഥിയുമായ അബിനാണ് അരയേക്കറിനടുത്ത് പയര്‍ക്യഷി ചെയ്തു കൊണ്ട് മാത്യകയാവുന്നത്.
                   നാലാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ക്യഷിയില്‍ താല്പര്യം കാണിച്ചു തുടങ്ങിയിരുന്ന അബിന്‍ അന്ന് ഒരു വാഴ തനിയെ നട്ട് പരിപാലിച്ച് തന്റെ ക്യഷി താല്പര്യം വെളിവാക്കിയതാണ്. അന്നു മുതല്‍ ഒരു വാഴയെങ്കിലും ഓരോ വര്‍ഷവും ക്യഷി ചെയ്യുന്നതിന് പരിശ്രമിച്ചിട്ടുണ്ട്. നന്നായി പരിപാലിച്ച് പതിനെട്ടു കിലോ വരെ ഏത്ത വാഴക്ക്യഷിയില്‍ വിളവ്  ലഭിച്ചിട്ടുണ്ടെന്ന് ഈ വിദ്യാര്‍ഥി പറയുന്നു.

5 Feb 2019

വീട്ടുമുറ്റം മനോഹരമാക്കി പൂക്കളും പച്ചക്കറികളുമായി അസീസ്

                         
        പൂവാറന്‍തോടിലെ മണ്ണാര്‍പ്പൊയിലില്‍ കായ്ച്ചു കിടക്കുന്ന ജാതിമരങ്ങളുടെ മനോഹാരിതയെ കവച്ചു വെയ്ക്കുന്ന രീതിയില്‍ വീട്ടുമുറ്റം പൂക്കളും പച്ചക്കറികളും കൊണ്ട് ഹരിതാഭമാക്കുകയാണ് പുരമഠത്തില്‍ അസീസ് എന്ന കര്‍ഷകന്‍. പൂവാറന്‍തോടിലെ തന്നെ ഏറ്റവും മികച്ച ജാതിമരങ്ങളുള്ള പ്രദേശമാണ് മണ്ണാര്‍പ്പൊയില്‍. ഇവിടെയാണ് തലയുയര്‍ത്തി നില്‍ക്കുന്ന ജാതിമരങ്ങള്‍ക്കിടയില്‍ ഒതുങ്ങി നില്‍ക്കുന്ന ചെറിയഭവനം അതിനുചുറ്റുമുള്ള പൂക്കളും പച്ചക്കറികളും നയനാന്ദകരമായ കാഴ്ച സമ്മാനിക്കുന്നു.

3 Feb 2019

അഷ്റഫിന്റെ 'ഹരിതഭവനം'

           
 കൈവശസ്ഥലം എത്രയുമാകട്ടെ അത് ഒട്ടും പാഴാക്കാതെ ഉപയോഗപ്പെടുത്തുകയാണ് ഒരു മികച്ച കര്‍ഷകന്‍ ചെയ്യുന്നത് അങ്ങനെ ഒരാളെ നമുക്ക് കോഴിക്കോട് കൂടരഞ്ഞിയില്‍ കണ്ടെത്താം.  കേബിള്‍ ടി വി ഓപ്പറേറ്ററാണ് കപ്പോടത്ത് അഷ്റഫ് പതിനാറ് വര്‍ഷമായി ഇദ്ദേഹം ഈ രംഗത്തുണ്ട്. പത്തു സെന്റിലൊതുങ്ങുന്നു അദ്ദേഹത്തിന്റെ വീടും പുരയിടവും. ക്യഷിയെ സ്നേഹിക്കുന്ന ക്യഷിയുടെ പുതുരീതികള്‍ പരീക്ഷിക്കുന്ന യുവകര്‍ഷകനാണ് ഇദ്ദേഹം. അറിവുകള്‍ തേടി അത് കണ്ടെത്തി പ്രയോഗിക്കുന്നതില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഈ യുവാവ്. അക്വാപോണിക്സ്, മഴമറക്ക്യഷി, തിരിനനക്ക്യഷി, തുള്ളിനനക്ക്യഷി എന്നിവയിലൂടെ തന്റെ ചുറ്റുവട്ടം ഹരിതാഭമാക്കുകയാണ്. അതോടൊപ്പം അടുക്കളമാലിന്യങ്ങള്‍ കമ്പോസ്റ്റാക്കിമാറ്റാനുള്ള ഇരട്ടടാങ്കോട് കൂടിയ ബയോഗ്യാസ് സംവിധാനവും  കോഴിമുട്ട വിരിയിക്കുന്നതിനുള്ള ഇന്‍കുബേറ്റര്‍ സംവിധാനവും ഇവിടെ ഒരുക്കിയിരിക്കുന്നു.

30 Jan 2019

മൂന്നിനം പയര്‍ കൊണ്ട് ഒരേക്കര്‍ ക്യഷി


 പച്ചക്കറിക്ക്യഷിയില്‍ മൂന്നിനം പയര്‍ ക്യഷി ചെയ്തുകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുകയാണ് കൂടരഞ്ഞി കള്ളിപ്പാറ പത്തായപ്പുര കാസിം. ഒരേക്കര്‍ സ്ഥലത്താണ് മൂന്ന് തരം പയര്‍ ഇടകലര്‍ത്തിയുളള ക്യഷി. ആറു വര്‍ഷമായുളള ക്യഷിയില്‍ ഈ വര്‍ഷം ഒരേക്കര്‍ സ്ഥലത്ത് ഏതു സമയത്തും ഇവിടെ പയര്‍ ലഭ്യമാണ്. പയറുക്യഷിയില്‍ രണ്ട് സങ്കരയിനം പയറും ഒരു നാടന്‍ ഇനവുമാണ്ക്യഷി ചെയ്യുന്നത്. സൂപ്പര്‍ ലൈറ്റ് ഇനത്തില്‍ പ്പെട്ട വെള്ളനിറം ചേര്‍ന്ന പയറും  കടും പച്ച നിറത്തിലുളള 'ഹരിത' പയറും വയലറ്റ് നിറത്തിലുള്ള നാടന്‍ പയറും  കായ്ച്ചു നില്‍ക്കുന്ന മനോഹരമായ തോട്ടം ഏവരുടേയും ശ്രദ്ധയാകര്‍ഷിക്കുന്നു.

23 Jan 2019

കരനെൽക്യഷി വിളവെടുത്തു


കാര്‍ഷിക വികസന കർഷകക്ഷേമ വകുപ്പ് കരനെൽക്യഷി വിസ്ത്യതി വ്യാപന പദ്ധതി പ്രകാരം കൂടരഞ്ഞി ക്യഷിഭവൻ മുഖേന  പുഷ്പഗിരിയിൽ  പന്തപ്പള്ളിൽ റോയി എന്ന കർഷകൻ രണ്ടരയേക്കർ സ്ഥലത്ത് ചെയ്ത   കരനെൽക്യഷിയുടെ  വിളവെടുപ്പ് നടത്തി. അസിസ്റ്റന്റ് ക്യഷി ഓഫിസർ ഹരികുമാർ എൻ കെ., ക്യഷി അസിസ്റ്റന്റ് മിഷേൽ ജോർജ്, റോയ് പന്തപ്പള്ളിൽ, ജോസഫ് കുന്നുമ്മൽ, പ്രഭാനന്ദൻ, ഷിജോ മാങ്കയം, ഷെബീബ് മരഞ്ചാട്ടി, കുട്ടി പുത്തൻ പുര  എന്നിവരുടെ  നേത്യത്വത്തിൽ കൊയ്ത്ത് നടത്തി. ക്യഷിഭവൻ മുഖേന ലഭിച്ച ഉമ നെൽവിത്താണ് ക്യഷിയ്ക്ക് ഉപയോഗിച്ചത്.വന്യജീവിശല്യം നേരിടാൻ ക്യഷിയുടെ അതിരുകളിൽ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചാണ് ക്യഷി സംരക്ഷിച്ചത്. ക്യഷിയുടെ ഓരോ ഘട്ടത്തിലും കൂടരഞ്ഞി ക്യഷി ഓഫിസർ അഞ്ജലി എ ഹരി മറ്റ് ക്യഷിഭവൻ ഉദ്യോഗസ്ഥർ എന്നിവരുടെ  നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. വളപ്രയോഗവും കീടരോഗനിയന്ത്രണവും നിർദ്ദേശാനുസരുണം മാത്രമാണ് ചെയ്തത്.

17 Jan 2019

ഇവിടെ ഒരുങ്ങുന്നു പഴങ്ങളുടെ തോട്ടം..

         
                                         'മലബാറിലെ ഊട്ടി' എന്ന് വിളിപ്പേരുള്ള കക്കാടംപൊയിലിലെ 'കോഴിപ്പാറ' വെള്ളച്ചാട്ടം കാണാന്‍ വരുന്ന സന്ദര്‍ശകര്‍ ഇവിടുത്തെ മനം മയക്കുന്ന കാഴ്ചകള്‍ കണ്ട് ഇഷ്ടപ്പെട്ട് ഒരു സെന്റ് സ്ഥലമെങ്കിലും വാങ്ങണമെന്ന് ആഗ്രഹിക്കാറുണ്ട് . അങ്ങനെ സ്ഥലം വാങ്ങിയവരാണ് മലപ്പുറംകാരായ പൂവഞ്ചേരില്‍ അബ്ദുള്‍ ഹമീദ് ഹാജിയും സഹോദരന്‍ അബ്ദുള്‍ സലീമും. ഇവര്‍ പഴങ്ങളെ വളരെയധികം സ്നേഹിക്കുന്നവരാണ്. ജീവിതത്തില്‍ നാം കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ നിരവധി പഴങ്ങള്‍ അവയുടെ തൈകള്‍ അതെവിടെയാണെങ്കിലും തേടിപ്പിടിച്ച് ഇവിടെ ക്യഷിയിടത്തില്‍ നട്ടു വളര്‍ത്തുന്നു. ഇവരുടെ പരിശ്രമത്തില്‍ കക്കാടംപൊയിലിന്റെ വശ്യ മനോഹാരിതയില്‍ ഒരുങ്ങുകയാണ് വിവിധ തരം പഴങ്ങളുടെ ഒരു തോട്ടം.

4 Jan 2019

കൂട്ടായ്മയില്‍ ജൈവപച്ചക്കറിക്ക്യഷി

                         
                  അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് വിളയിച്ചത് സൗഹ്യദത്തിന്റെ പച്ചക്കറികള്‍. കൂടരഞ്ഞി കരിങ്കുറ്റി മുണ്ടമലയിലെ ഏഴോളം വരുന്ന അയല്‍ക്കാര്‍ ഒന്നു ചേര്‍ന്ന് ഒരേക്കര്‍ സ്ഥലത്ത് ജൈവപച്ചക്കറിക്ക്യഷിയൊരു ക്കിയിരിക്കുകയാണ്. വിഷം കിനിയുന്ന രാസ കീടനാശിനികള്‍ ഒഴിവാക്കിയാണ് ഇവിടെ ക്യഷി. 
                                  ഈ കൂട്ടായ്മയില്‍ അംഗമായ തോട്ടത്തില്‍മ്യാലില്‍ അഗസ്റ്റിന്‍  എന്ന കര്‍ഷകന്റെ ക്യഷിയിടത്തിലാണ് ജൈവപച്ചക്കറികള്‍ വിളയിച്ചത് അദ്ദേഹത്തിന്റെ ഭാര്യ ചിന്നമ്മയും അയല്‍ക്കാരും സുഹ്യത്തുക്കളുമായ പുരുഷന്‍ വാഹാനിയില്‍, ചന്ദ്രന്‍ കിഴക്കേപുതിയിടത്തില്‍, വേലായുധന്‍ മണക്കാട്ട്പറമ്പില്‍, സുനില്‍ കോട്ടൂര്‍, അനീഷ് എന്നിവരടങ്ങിയ ഏഴംഗ സംഘമാണ്  ഇവിടെ പച്ചക്കറിക്ക്യഷിയൊരുക്കിയത്.