ഏറ്റവും കൂടുതല്‍ വായിച്ച പോസ്റ്റുകള്‍

31 Mar 2015

പതിവു തെറ്റിക്കാതെ മാത്യു സാര്‍


                    കായികാധ്യാപനായി  റിട്ടയര്‍ ചെയ്ത മംഗലത്തില്‍ മാത്യു സാര്‍ കളം മാത്രമല്ല ക്യഷിയും  തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ്. കൂടരഞ്ഞി വീട്ടിപ്പാറയിലു ള്ള തന്റെ പുരയിടത്തില്‍ ഈ വര്‍ഷവും പച്ചക്കറിക്ക്യഷി തുടരുന്നു. പയര്‍, പാവല്‍, പടവലം, കോവല്‍, തക്കാളി, വെണ്ട, മുളക്,വഴുതിന, കാബേജ്, കോളിഫ്ലവര്‍ തുടങ്ങി വീട്ടിലേക്കാവശ്യമായ പച്ചക്കറികള്‍ വീടിനു ചുറ്റുമായി ചെയ്തു വരുന്നു. വീട്ടിപ്പാറപ്പുഴയോടു ചേര്‍ന്നുള്ള ക്യഷിയിടമായതിനാല്‍ വെള്ളത്തിനു യാതൊരു ക്ഷാമവുമില്ല. സ്വന്തമായി ഉണ്ടാക്കിയ തുള്ളി നന രീതിയും ഈ വര്‍ഷം കാബേജ്, കോളിഫ്ലവര്‍ എന്നിവ ചട്ടികളിലാക്കി ക്യഷി ചെയ്തതും അതോടൊപ്പം തന്നെ ചാണകത്തിന്റെ സ്ലറി ഓരോ തടത്തിലുമെത്തിക്കുന്നതിന് തുള്ളിനനയുടെ രീതിയില്‍ത്തന്നെ സംവിധാനമൊരുക്കിയതും മറ്റുള്ളവരില്‍ നിന്ന് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. ആദ്ദേഹത്തിന്റെ തോട്ടത്തില്‍ വള്ളികളില്‍ തൂങ്ങി നിറഞ്ഞു നില്‍ക്കുന്ന വള്ളിപ്പയര്‍ ഏവരുടെയും മനം മയക്കുന്ന കാഴ്ചയാണ്. പ്രധാന റോഡിനോട് ചേര്‍ന്നുള്ള അടുക്കളത്തോട്ടമായതിനാല്‍ അതു വഴി കടന്നു പോകുന്ന യാത്രക്കാര്‍ വാഹനം നിര്‍ത്തി ഈ ക്യഷിയിടം നിരീക്ഷിക്കാറുണ്ട്. ക്യഷിവകുപ്പിന്റെ സമഗ്രപച്ചക്കറി വികസന പദ്ധതിയിലുള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിന് കൂടരഞ്ഞി ക്യഷിഭവന്‍ എല്ലാ വിധ പ്രോത്സാഹനവും നല്‍കുന്നു.




 


മിഷേല്‍ ജോര്‍ജ്, ക്യഷി അസ്സിസ്റ്റന്റ്